ജറുസലം: പുരാതന ജറുസലം നഗരം ഭരിച്ചിരുന്ന ഗവർണറുടെ മുദ്ര ഇസ്രേലി പുരാവസ്തു ഗവേഷകർ കണ്ടെത്തി. കളിമണ്ണിൽ പതിപ്പിച്ചിരിക്കുന്ന മുദ്രയ്ക്ക് 2700 വർഷം പഴക്കമുണ്ട്.
ഓൾഡ് ജറുസലമിലെ പടിഞ്ഞാറൻ മതിലിനടുത്തു (വിലാപത്തിന്റെ മതിൽ)നിന്നാണ് ഇതു കണ്ടെത്തിയത്. ഒരു നാണയത്തിന്റെ അത്രയും വലിപ്പമാണുള്ളത്. പുരാതന ഹീബ്രു ഭാഷയിൽ ‘നഗരഭരണാധികാരിയുടേത് ’ എന്ന് എഴുതിയിട്ടുണ്ട്.
2700 വർഷം മുന്പ് ജറുസലം നഗരത്തിൽ ഗവർണർ ഉണ്ടായിരുന്നുവെന്ന ബൈബിൾ പരാമർശങ്ങൾ ഈ മുദ്ര ശരിവയ്ക്കുന്നതായി ഇസ്രേലി പുരാവസ്തു ഗവേഷകർ പറഞ്ഞു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകം രണ്ടിൽ രണ്ടു പ്രാവശ്യം ജറുസലമിലേക്കു ഗവർണർമാരെ നിയമിച്ച കാര്യം പറയുന്നുണ്ട്.
ഇന്നലെയാണ് മുദ്രയുടെ കാര്യം ഇസ്രേലി അധികൃതർ പുറത്തുവിട്ടത്. ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ പലസ്തീൻകാർ കടുത്ത പ്രതിഷേധം തുടരുകയാണ്.
ഓൾഡ് ജറുസലമിലെ പടിഞ്ഞാറൻ മതിലിനടുത്തു (വിലാപത്തിന്റെ മതിൽ)നിന്നാണ് ഇതു കണ്ടെത്തിയത്. ഒരു നാണയത്തിന്റെ അത്രയും വലിപ്പമാണുള്ളത്. പുരാതന ഹീബ്രു ഭാഷയിൽ ‘നഗരഭരണാധികാരിയുടേത് ’ എന്ന് എഴുതിയിട്ടുണ്ട്.
2700 വർഷം മുന്പ് ജറുസലം നഗരത്തിൽ ഗവർണർ ഉണ്ടായിരുന്നുവെന്ന ബൈബിൾ പരാമർശങ്ങൾ ഈ മുദ്ര ശരിവയ്ക്കുന്നതായി ഇസ്രേലി പുരാവസ്തു ഗവേഷകർ പറഞ്ഞു. ബൈബിളിലെ രാജാക്കന്മാരുടെ പുസ്തകം രണ്ടിൽ രണ്ടു പ്രാവശ്യം ജറുസലമിലേക്കു ഗവർണർമാരെ നിയമിച്ച കാര്യം പറയുന്നുണ്ട്.
ഇന്നലെയാണ് മുദ്രയുടെ കാര്യം ഇസ്രേലി അധികൃതർ പുറത്തുവിട്ടത്. ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ പലസ്തീൻകാർ കടുത്ത പ്രതിഷേധം തുടരുകയാണ്.