ദുബായ്: സൗദി അറേബ്യയും യുഎഇയും മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കി. നികുതിയില്ലാത്തതായിരുന്നു ഗൾഫ് രാജ്യങ്ങളുടെ പ്രത്യേകത. അറിയപ്പെട്ടിരുന്ന ഗൾഫ് രാജ്യങ്ങളിൽ ഇതാദ്യമായാണ് വാറ്റ് സന്പ്രദായം നടപ്പിലാക്കുന്നത്. കൂടാതെ, പെട്രോൾ വിലയിൽ 127 ശതമാനം വർധനയും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ക്രൂഡ് വില താഴ്ന്നുനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ വരുമാനം ഉയർത്തുന്നതിന്റെ നടപടികൾ ആവിഷ്കരിക്കാൻ ഗൾഫ് രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണമാണ് വാറ്റ് നടപ്പാക്കിയത്. വരുമാനം ഉയർത്തുകയാണു ലക്ഷ്യം.
ഇരുരാജ്യങ്ങളും ചരക്കു സേവനങ്ങൾക്ക് വാണിജ്യനികുതി അഞ്ചു ശതമാനമാക്കി. ഇതുവഴി 2018ൽ 2,100 കോടി ഡോളർ സമാഹരിക്കുകയാണു ലക്ഷ്യം. ജിഡിപിയുടെ രണ്ടു ശതമാനം വരുമിത്.
വാറ്റിനെത്തുടർന്ന് റീട്ടെയ്ൽ വില ഉയരുന്ന സാഹചര്യത്തിൽ സാന്പത്തികഞെരുക്കം അനുഭവിക്കുന്നവർക്കുവേണ്ടി കോടിക്കണക്കിനു ഡോളർ പ്രത്യേക അക്കൗണ്ടുകളിലായി മാറ്റിവച്ചിട്ടുണ്ട്. ബഹ്റിൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ നാലു ഗൾഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. 2019 തുടക്കത്തിൽ ഈ രാജ്യങ്ങളിലും വാറ്റ് നടപ്പിലാകും.
രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ധനവില ഉയർത്തുന്നത്. എങ്കിലും ഇപ്പോഴും ഇവിടെ പെട്രോൾ വില ഏറ്റവും കുറവുള്ള രാജ്യങ്ങളിലേക്കാളും കുറവാണ്. ഡീസൽ, മണ്ണെണ്ണ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം വൈദ്യുതിയിലുള്ള സർക്കാർ സബ്സിഡി എടുത്തുമാറ്റിയിരുന്നു.
ഇരുരാജ്യങ്ങളും ചരക്കു സേവനങ്ങൾക്ക് വാണിജ്യനികുതി അഞ്ചു ശതമാനമാക്കി. ഇതുവഴി 2018ൽ 2,100 കോടി ഡോളർ സമാഹരിക്കുകയാണു ലക്ഷ്യം. ജിഡിപിയുടെ രണ്ടു ശതമാനം വരുമിത്.
വാറ്റിനെത്തുടർന്ന് റീട്ടെയ്ൽ വില ഉയരുന്ന സാഹചര്യത്തിൽ സാന്പത്തികഞെരുക്കം അനുഭവിക്കുന്നവർക്കുവേണ്ടി കോടിക്കണക്കിനു ഡോളർ പ്രത്യേക അക്കൗണ്ടുകളിലായി മാറ്റിവച്ചിട്ടുണ്ട്. ബഹ്റിൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ നാലു ഗൾഫ് രാജ്യങ്ങളും വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. 2019 തുടക്കത്തിൽ ഈ രാജ്യങ്ങളിലും വാറ്റ് നടപ്പിലാകും.
രണ്ടു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ധനവില ഉയർത്തുന്നത്. എങ്കിലും ഇപ്പോഴും ഇവിടെ പെട്രോൾ വില ഏറ്റവും കുറവുള്ള രാജ്യങ്ങളിലേക്കാളും കുറവാണ്. ഡീസൽ, മണ്ണെണ്ണ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം വൈദ്യുതിയിലുള്ള സർക്കാർ സബ്സിഡി എടുത്തുമാറ്റിയിരുന്നു.