ശ്രീനഗർ: തെക്കൻകാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ക്യാന്പിനു നേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു ജവാന്മാർക്കു വീരമൃത്യു. പ്രത്യാക്രമണത്തിൽ രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. സൈനിക നടപടി ഇന്നലെ രാത്രിയും തുടർന്നു.
പുൽവാമയിലെ ലാത്പോറയിൽ സിആർപിഎഫ് 185-ാം ബറ്റാലിയന്റെ ക്യാന്പിൽ ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മുഖ്യകവാടത്തിനു നേരേ ഗ്രനേഡ് എറിഞ്ഞശേഷം തുടരെ നിറയൊഴിച്ചുകൊണ്ടു ഭീകരർ ക്യാന്പിലേക്കു കടക്കുകയായിരുന്നു. മൂന്നു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നു കരുതുന്നു. കനത്ത ഇരുട്ടിൽ ഭീകരർ ക്യാന്പിനുള്ളിലേക്കു കടന്നു.
വെടിയേറ്റുവീണ ജവാന്മാരെ ഉടൻ സൈനികാശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ പേർ അകത്തു കടന്നിട്ടുണ്ടാകാമെന്ന സംശയത്തിൽ തെരച്ചിൽ രാത്രി വൈകിയും തുടർന്നു. ജമ്മു കാഷ്മീർ പോലീസിന്റെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫിനെ സഹായിക്കുന്നുണ്ട്. സിആർപിഎഫ് ക്യാന്പും പരിസരവും പൂർണമായും സീൽചെയ്തിരിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരർ എറ്റെടുത്തു. താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന ജെയ്ഷെ മുഹമ്മദ് കമാൻഡർ നൂർ മുഹമ്മദ് തന്ത്രായ് അഞ്ചു ദിവസം മുന്പു പുൽവാമയിലെ സന്പോറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ സൂത്രധാരൻ ഗാസി ബാബയുടെ അടുത്ത അനുയായിയായിരുന്നു നൂർ മുഹമ്മദ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു ഭീകരർ അന്നു രക്ഷപ്പെട്ടിരുന്നു.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താഴ്വരയിൽ സുരക്ഷ ശക്തമാക്കി. അഭ്യൂഹങ്ങൾ തടയാനായി പ്രദേശത്തെ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിലാണ്. ട്രെയിൻ സർവീസുകളും മുടക്കിമില്ലാതെ തുടർന്നു.
ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു ജമ്മു കാഷ്മീർ ഡിജിപി എസ്.വി. വൈദ് പറഞ്ഞു.
പുൽവാമയിലെ ലാത്പോറയിൽ സിആർപിഎഫ് 185-ാം ബറ്റാലിയന്റെ ക്യാന്പിൽ ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മുഖ്യകവാടത്തിനു നേരേ ഗ്രനേഡ് എറിഞ്ഞശേഷം തുടരെ നിറയൊഴിച്ചുകൊണ്ടു ഭീകരർ ക്യാന്പിലേക്കു കടക്കുകയായിരുന്നു. മൂന്നു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നതെന്നു കരുതുന്നു. കനത്ത ഇരുട്ടിൽ ഭീകരർ ക്യാന്പിനുള്ളിലേക്കു കടന്നു.
വെടിയേറ്റുവീണ ജവാന്മാരെ ഉടൻ സൈനികാശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ പേർ അകത്തു കടന്നിട്ടുണ്ടാകാമെന്ന സംശയത്തിൽ തെരച്ചിൽ രാത്രി വൈകിയും തുടർന്നു. ജമ്മു കാഷ്മീർ പോലീസിന്റെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിൾസും സിആർപിഎഫിനെ സഹായിക്കുന്നുണ്ട്. സിആർപിഎഫ് ക്യാന്പും പരിസരവും പൂർണമായും സീൽചെയ്തിരിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരർ എറ്റെടുത്തു. താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന ജെയ്ഷെ മുഹമ്മദ് കമാൻഡർ നൂർ മുഹമ്മദ് തന്ത്രായ് അഞ്ചു ദിവസം മുന്പു പുൽവാമയിലെ സന്പോറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പാർലമെന്റ് ആക്രമണക്കേസിലെ സൂത്രധാരൻ ഗാസി ബാബയുടെ അടുത്ത അനുയായിയായിരുന്നു നൂർ മുഹമ്മദ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു ഭീകരർ അന്നു രക്ഷപ്പെട്ടിരുന്നു.
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താഴ്വരയിൽ സുരക്ഷ ശക്തമാക്കി. അഭ്യൂഹങ്ങൾ തടയാനായി പ്രദേശത്തെ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ശ്രീനഗർ- ജമ്മു ദേശീയപാതയിൽ ഗതാഗതം സാധാരണ നിലയിലാണ്. ട്രെയിൻ സർവീസുകളും മുടക്കിമില്ലാതെ തുടർന്നു.
ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു ജമ്മു കാഷ്മീർ ഡിജിപി എസ്.വി. വൈദ് പറഞ്ഞു.