ടെഹ്റാൻ: സർക്കാർവിരുദ്ധ പ്രക്ഷോഭം തുടർന്നാൽ ഉരുക്കുമുഷ്ടി നേരിടേണ്ടിവരുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് മുന്നറിയിപ്പു നല്കി. വിലക്കയറ്റത്തിനും അഴിമതിക്കും എതിരേ എന്ന പേരിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതും രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നതും അംഗീകരിക്കാനാവില്ലെന്നും ബ്രിഗേഡിയർ ജനറൽ ഇസ്മയിൽ കോസ്വാരി പറഞ്ഞു.
ഇതിനിടെ, പ്രക്ഷോഭത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. പോലീസിന്റെ വെടിയേറ്റാണു മരണങ്ങളെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ, സുരക്ഷാസേന ജനങ്ങളുടെ നേരേ വെടിയുതിർത്തിട്ടില്ലെന്ന് സർക്കാർ അവകാശപ്പെട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2009ൽ മുൻ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഗ്രീൻ പ്രക്ഷോഭത്തിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നു വിലയിരുത്തപ്പെടുന്നു.
പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ മൊബൈൽ ഫോണിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. മാധ്യമവിലക്കും യാത്രാനിരോധനവും ഉള്ളതിനാൽ പല റിപ്പോർട്ടുകൾക്കും സ്ഥിരീകരണമില്ല.
വടക്കുകിഴക്കൻ ഇറാനിലെ മഷ്ദാദ് നഗരത്തിൽ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ടെഹ്റാൻ അടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പുറത്താക്കണമെന്നും വധിക്കണമെന്നുമൊക്കെ മുദ്രാവാക്യങ്ങൾ ഉയർന്നു. മതനേതൃത്വത്തിന്റെ ഭരണം ഇറാനിൽ വേണ്ടെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഇസ്ലാമിക സംവിധാനത്തിൽ ഉറപ്പിച്ചുനിർത്താൻ ബാധ്യസ്ഥമായ റവലൂഷണറി ഗാർഡ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. വിദ്യാർഥികളടക്കം പങ്കെടുക്കുന്ന പ്രക്ഷോഭം പലയിടങ്ങളിലും അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മിലേറ്റുമുട്ടി.
ദൊറൂദ് നഗരത്തിലാണ് രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അൻബാറിൽ പ്രതിഷേധക്കാർ ഖമനയിയുടെ ചിത്രമുള്ള വലിയ ബാനറുകൾ കത്തിച്ചു. മഷ്ദാദിൽ പോലീസിന്റെ മോട്ടോർസൈക്കിളുകൾ കത്തിച്ചു. ടെഹ്റാനിൽ ടൗൺ ഹാൾ ആക്രമിച്ചു.
ഇതിനിടെ, സർക്കാരിനെ അനുകൂലിക്കുന്ന ആയിരങ്ങളും പ്രകടനവുമായി തെരുവിലിറങ്ങി. പ്രക്ഷോഭത്തിനു പിന്നിൽ വിദേശകരങ്ങളാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനിലെ സ്ഥിതിഗതികൾ ലോകം വീക്ഷിക്കുന്നുണ്ടെന്നതു മറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകി.
വലിയ പ്രക്ഷോഭത്തിന്റെ തുടക്കം: ഇബാദി
ലണ്ടൻ: ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം വലിയ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവുകൂടിയായ ഇറേനിയൻ വനിത ഷിരിൻ ഇബാദി പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകയും മുൻ ജഡ്ജിയുമായ ഇബാദി ഇപ്പോൾ ലണ്ടനിൽ പ്രവാസത്തിലാണ്.
ഇത് ഉടനൊന്നും അവസാനിക്കാൻ പോകുന്നില്ല. വലിയൊരു പ്രക്ഷോഭത്തിന്റെ തുടക്കമാണിത്. 2009നേക്കാൾ വലിയ പ്രക്ഷോഭമായി ഇതു മാറുമെന്നും ഇറ്റാലിയൻ പത്രം ലാ റിപ്പബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തിൽ ഇബാദി പറഞ്ഞു.
ഇതിനിടെ, പ്രക്ഷോഭത്തിൽ രണ്ടു പേർ വെടിയേറ്റു മരിച്ചു. പോലീസിന്റെ വെടിയേറ്റാണു മരണങ്ങളെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ, സുരക്ഷാസേന ജനങ്ങളുടെ നേരേ വെടിയുതിർത്തിട്ടില്ലെന്ന് സർക്കാർ അവകാശപ്പെട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
2009ൽ മുൻ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഗ്രീൻ പ്രക്ഷോഭത്തിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നു വിലയിരുത്തപ്പെടുന്നു.
പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ മൊബൈൽ ഫോണിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. മാധ്യമവിലക്കും യാത്രാനിരോധനവും ഉള്ളതിനാൽ പല റിപ്പോർട്ടുകൾക്കും സ്ഥിരീകരണമില്ല.
വടക്കുകിഴക്കൻ ഇറാനിലെ മഷ്ദാദ് നഗരത്തിൽ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ടെഹ്റാൻ അടക്കമുള്ള മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ പുറത്താക്കണമെന്നും വധിക്കണമെന്നുമൊക്കെ മുദ്രാവാക്യങ്ങൾ ഉയർന്നു. മതനേതൃത്വത്തിന്റെ ഭരണം ഇറാനിൽ വേണ്ടെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഇസ്ലാമിക സംവിധാനത്തിൽ ഉറപ്പിച്ചുനിർത്താൻ ബാധ്യസ്ഥമായ റവലൂഷണറി ഗാർഡ് മുന്നറിയിപ്പുമായി രംഗത്തുവന്നത്. വിദ്യാർഥികളടക്കം പങ്കെടുക്കുന്ന പ്രക്ഷോഭം പലയിടങ്ങളിലും അക്രമാസക്തമായി. പോലീസും പ്രതിഷേധക്കാരും തമ്മിലേറ്റുമുട്ടി.
ദൊറൂദ് നഗരത്തിലാണ് രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അൻബാറിൽ പ്രതിഷേധക്കാർ ഖമനയിയുടെ ചിത്രമുള്ള വലിയ ബാനറുകൾ കത്തിച്ചു. മഷ്ദാദിൽ പോലീസിന്റെ മോട്ടോർസൈക്കിളുകൾ കത്തിച്ചു. ടെഹ്റാനിൽ ടൗൺ ഹാൾ ആക്രമിച്ചു.
ഇതിനിടെ, സർക്കാരിനെ അനുകൂലിക്കുന്ന ആയിരങ്ങളും പ്രകടനവുമായി തെരുവിലിറങ്ങി. പ്രക്ഷോഭത്തിനു പിന്നിൽ വിദേശകരങ്ങളാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇറാനിലെ സ്ഥിതിഗതികൾ ലോകം വീക്ഷിക്കുന്നുണ്ടെന്നതു മറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നൽകി.
വലിയ പ്രക്ഷോഭത്തിന്റെ തുടക്കം: ഇബാദി
ലണ്ടൻ: ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം വലിയ മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവുകൂടിയായ ഇറേനിയൻ വനിത ഷിരിൻ ഇബാദി പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകയും മുൻ ജഡ്ജിയുമായ ഇബാദി ഇപ്പോൾ ലണ്ടനിൽ പ്രവാസത്തിലാണ്.
ഇത് ഉടനൊന്നും അവസാനിക്കാൻ പോകുന്നില്ല. വലിയൊരു പ്രക്ഷോഭത്തിന്റെ തുടക്കമാണിത്. 2009നേക്കാൾ വലിയ പ്രക്ഷോഭമായി ഇതു മാറുമെന്നും ഇറ്റാലിയൻ പത്രം ലാ റിപ്പബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തിൽ ഇബാദി പറഞ്ഞു.