സീയൂൾ: ഉത്തരകൊറിയയ്ക്കു രഹസ്യമായി എണ്ണ നല്കിയെന്നു സംശയിക്കുന്ന രണ്ടാമതൊരു കപ്പൽകൂടി ദക്ഷിണകൊറിയ പിടിച്ചുവച്ചു. പാനമയിൽ രജിസ്റ്റർ ചെയ്ത കോറ്റി എന്ന കപ്പൽ പ്യോംഗ്ടീക് തുറമുഖം വിടാൻ സമ്മതിച്ചിട്ടില്ല. കപ്പലിലെ ജോലിക്കാർ ചൈനയിൽനിന്നും ബർമയിൽനിന്നുമുള്ളവരാണ്.
ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയയ്ക്ക് എണ്ണ നല്കുന്നതിനു യുഎൻ രക്ഷാസമിതി കടുത്ത ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിയിൽ 90 ശതമാനവും ഇല്ലാതാക്കുന്ന ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കടലിൽവച്ച് ഉത്തരകൊറിയൻ കപ്പലിലേക്ക് 600 ടൺ ശുദ്ധീകരിച്ച എണ്ണ രഹസ്യമായി കൈമാറിയെന്നാരോപിച്ചു മറ്റൊരു കപ്പൽ കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയ പിടികൂടിയിരുന്നു. ഹോങ്കോംഗിൽ രജിസ്റ്റർ ചെയ്ത കപ്പലാണിത്. ഉത്തരകൊറിയയ്ക്ക് ചൈന രഹസ്യമായി എണ്ണ നല്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ, ചൈന ആരോപണം നിഷേധിച്ചു. യുഎൻ രക്ഷാസമിതിയിൽ അമേരിക്ക അവതരിപ്പിച്ച ഉപരോധങ്ങളെ ചൈന പിന്തുണച്ചിരുന്നു.
ആണവ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയ ഉത്തരകൊറിയയ്ക്ക് എണ്ണ നല്കുന്നതിനു യുഎൻ രക്ഷാസമിതി കടുത്ത ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതിയിൽ 90 ശതമാനവും ഇല്ലാതാക്കുന്ന ഉപരോധങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കടലിൽവച്ച് ഉത്തരകൊറിയൻ കപ്പലിലേക്ക് 600 ടൺ ശുദ്ധീകരിച്ച എണ്ണ രഹസ്യമായി കൈമാറിയെന്നാരോപിച്ചു മറ്റൊരു കപ്പൽ കഴിഞ്ഞയാഴ്ച ദക്ഷിണകൊറിയ പിടികൂടിയിരുന്നു. ഹോങ്കോംഗിൽ രജിസ്റ്റർ ചെയ്ത കപ്പലാണിത്. ഉത്തരകൊറിയയ്ക്ക് ചൈന രഹസ്യമായി എണ്ണ നല്കുകയായിരുന്നുവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. എന്നാൽ, ചൈന ആരോപണം നിഷേധിച്ചു. യുഎൻ രക്ഷാസമിതിയിൽ അമേരിക്ക അവതരിപ്പിച്ച ഉപരോധങ്ങളെ ചൈന പിന്തുണച്ചിരുന്നു.