റാവൽപിണ്ടി: കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചതിനു പിന്നിൽ പാക്കിസ്ഥാനിലെ ചാരസംഘടന ഐഎസ്ഐ ആണെന്ന് ലഷ്കർ ഇ തൊയ്ബയുടെ നേതാവ് മൗലാന അമീർ. ജമാ അത്ത് ഉദ്ദവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫീസ് സയിദിന്റെ അനുയായികൂടിയായ അമീർ റാവൽപിണ്ടിയിൽ ഒരു ചടങ്ങിലാണ് ഇതു പറഞ്ഞത്.
മുഖാമുഖം കൂടിക്കാഴ്ച അനുവദിക്കുമെന്നായിരുന്നു ഇന്ത്യ കരുതിയത്. എന്നാൽ, ഐഎസ്ഐ അത് അനുവദിച്ചില്ല. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പിൽ സംശയം പ്രകടിപ്പിച്ചതും ഐഎസ്ഐ ആണെന്ന് അമീർ പറഞ്ഞു.
ചാരവൃത്തിക്കുറ്റം ചുമത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷണിനെ അമ്മയും ഭാര്യയും കാണാനെത്തിയപ്പോൾ പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ വിവാദമായിരുന്നു.
മുഖാമുഖം കൂടിക്കാഴ്ച അനുവദിക്കുമെന്നായിരുന്നു ഇന്ത്യ കരുതിയത്. എന്നാൽ, ഐഎസ്ഐ അത് അനുവദിച്ചില്ല. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പിൽ സംശയം പ്രകടിപ്പിച്ചതും ഐഎസ്ഐ ആണെന്ന് അമീർ പറഞ്ഞു.
ചാരവൃത്തിക്കുറ്റം ചുമത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച കുൽഭൂഷണിനെ അമ്മയും ഭാര്യയും കാണാനെത്തിയപ്പോൾ പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ വിവാദമായിരുന്നു.