വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായി പലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്.
ഡിസംബര്‍ ആദ്യമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനെതിരേ പലസ്തീന്‍കാര്‍ വലിയ പ്രതിഷേധം നടത്തിവരുകയാണ്. കിഴക്കന്‍ ജറുസലമിനെ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായിട്ടാണ് പലസ്തീന്‍കാര്‍ കാണുന്നത്. ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കില്ലെന്നു പലസ്തീൻ നേതാവ് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ ആദ്യമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇതിനെതിരേ പലസ്തീന്‍കാര്‍ വലിയ പ്രതിഷേധം നടത്തിവരുകയാണ്. കിഴക്കന്‍ ജറുസലമിനെ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായിട്ടാണ് പലസ്തീന്‍കാര്‍ കാണുന്നത്. ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കില്ലെന്നു പലസ്തീൻ നേതാവ് അബ്ബാസ് നേരത്തേ വ്യക്തമാക്കിയിരുന്നു.