ന്യൂയോർക്ക്: ഭീകരത തടയാൻ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാന് ധനസഹായം നല്‍കേണ്ടെന്ന അഭിപ്രായം അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിൽ ശക്തമായതായി റിപ്പോർട്ട്. അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുന്ന തീരുമാനം വരുന്ന ആഴ്ചകളിൽ ഉണ്ടാകും.
പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാൻ ഓഗസ്റ്റിൽ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെതിരേ മതിയായ നടപടികൾ എടുക്കാതെ ധനസഹായം നല്‍കില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഈ മാസം യോഗം ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന ധനസഹായം നല്‍കണമോ എന്ന കാര്യത്തിൽ ആലോചന നടത്തിയതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
അന്തിമതീരുമാനം വരും ആഴ്ചകളിൽ ഉണ്ടാകുമെന്നാണ് പത്രം പറഞ്ഞത്. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ട്രംപ് മുന്‍പ് ആരോപിച്ചിരുന്നു. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത് അവിടം മുതലാണ്. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാന് വലിയ ധനസഹായമാണു നല്കിവന്നിരുന്നത്. 2002 മുതൽ 3300 കോടി ഡോളർ നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസം മുന്‍പ് കാബൂളിൽ മിന്നൽസന്ദർശനം നടത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് പാക്കിസ്ഥാനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ, പാക്കിസ്ഥാന്റെ മണ്ണിൽ ഭീകരർക്കെതിരേ ഏകപക്ഷീയമായ സൈനികനടപടിക്ക് അമേരിക്ക മുതിരരുതെന്ന് പാക് സൈന്യം വ്യാഴാഴ്ച മുന്നറിയിപ്പു നല്കി.
പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാൻ ഓഗസ്റ്റിൽ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെതിരേ മതിയായ നടപടികൾ എടുക്കാതെ ധനസഹായം നല്‍കില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.
അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഈ മാസം യോഗം ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന ധനസഹായം നല്‍കണമോ എന്ന കാര്യത്തിൽ ആലോചന നടത്തിയതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
അന്തിമതീരുമാനം വരും ആഴ്ചകളിൽ ഉണ്ടാകുമെന്നാണ് പത്രം പറഞ്ഞത്. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ട്രംപ് മുന്‍പ് ആരോപിച്ചിരുന്നു. പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നത് അവിടം മുതലാണ്. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാന് വലിയ ധനസഹായമാണു നല്കിവന്നിരുന്നത്. 2002 മുതൽ 3300 കോടി ഡോളർ നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസം മുന്‍പ് കാബൂളിൽ മിന്നൽസന്ദർശനം നടത്തിയ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് പാക്കിസ്ഥാനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂയോർക് ടൈംസിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ, പാക്കിസ്ഥാന്റെ മണ്ണിൽ ഭീകരർക്കെതിരേ ഏകപക്ഷീയമായ സൈനികനടപടിക്ക് അമേരിക്ക മുതിരരുതെന്ന് പാക് സൈന്യം വ്യാഴാഴ്ച മുന്നറിയിപ്പു നല്കി.