ഇസ്ലാമാബാദ്: ന്യൂഡൽഹിയിൽ അടുത്ത ഒന്നു മുതൽ നടക്കുന്ന ഹസറത് ക്വാജ നിസാമുദീൻ ഔലിയ ചരമവാർഷിക ചടങ്ങുകളിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിച്ച 192 പാക് തീർഥാടകർക്ക് ഇന്ത്യ അകാരണമായി വീസ നിഷേധിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം.
തീർഥാടകരുടെ മതസ്വാതന്ത്ര്യമാണ് ഇന്ത്യ ഇതിലൂടെ ഹനിച്ചതെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 1974ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട ഉടന്പടിപ്രകാരം തീർഥാടന ആവശ്യങ്ങൾക്ക് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കു വീസ അനുവദിക്കേണ്ടതാണ്.
എന്നാൽ, ഏകപക്ഷീയമായി ഈ ധാരണ ലംഘിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഇന്ത്യ കൂടുതൽ വഷളാക്കി. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരുടെ അടുപ്പത്തിനുവേണ്ടി യത്നിച്ച നിസാമുദീൻ ഒൗലിയയുടെ ചരമവാർഷികവേളയിൽത്തന്നെ ഇന്ത്യ ഈ സമീപനം സ്വീകരിച്ചതു പരിതാപകരമാണ്- പ്രസ്താവനയിൽ പറയുന്നു.
തീർഥാടകരുടെ മതസ്വാതന്ത്ര്യമാണ് ഇന്ത്യ ഇതിലൂടെ ഹനിച്ചതെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 1974ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട ഉടന്പടിപ്രകാരം തീർഥാടന ആവശ്യങ്ങൾക്ക് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കു വീസ അനുവദിക്കേണ്ടതാണ്.
എന്നാൽ, ഏകപക്ഷീയമായി ഈ ധാരണ ലംഘിച്ചതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഇന്ത്യ കൂടുതൽ വഷളാക്കി. വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരുടെ അടുപ്പത്തിനുവേണ്ടി യത്നിച്ച നിസാമുദീൻ ഒൗലിയയുടെ ചരമവാർഷികവേളയിൽത്തന്നെ ഇന്ത്യ ഈ സമീപനം സ്വീകരിച്ചതു പരിതാപകരമാണ്- പ്രസ്താവനയിൽ പറയുന്നു.