ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരമാക്കി ബിജെപി ചായ ചർച്ച നടത്തിയെങ്കിൽ, ഇത്തവണ രാഹുൽ ഗാന്ധിയുടെ പേരിൽ ചായ ചർച്ചയ്ക്കു തുടക്കമിട്ടിരിക്കുകയാണ് ഗോരഖ്പൂരിൽ നിന്നുള്ള കോണ്‍ഗ്രസ് പ്രവർത്തകൻ.
കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ പേരിൽ ഒൗഷധച്ചായയും പാലും പുറത്തിറക്കിയാണ് അൻവർ ഹുസൈൻ ചർച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ സന്തോഷ സൂചകമായാണ് ഈ പരിപാടിയെന്ന് അൻവർ ഹുസൈൻ പറഞ്ഞു.
“ഈ വർഷങ്ങളിൽ രാഹുൽ ഗാന്ധിയെ ഒരു ബ്രാൻഡായി അവതരിപ്പിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. നേരത്തേ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് എന്നെപ്പോലുള്ള യുവാക്കളെ പാർട്ടിക്ക് ആവശ്യമുണ്ടെ ന്നാണ്.
രാഹുൽ ചുമതലയേറ്റതോടെ കൂടുതൽ യുവാക്കളെയും യുവതികളെയും പാർട്ടിയിലേക്ക് ആകർഷിക്കാനാണ് തങ്ങൾ പദ്ധതി തയാറാക്കുന്നതെന്നും അൻവർ ഹുസൈൻ പറഞ്ഞു.
നോട്ടുനിരോധന കാലത്ത് ബാങ്കിനു മുന്പിൽ ക്യൂവിൽ നിന്നവർക്ക് രാഹുൽ ഒൗഷധച്ചായ വിതരണം ചെയ്ത അൻവർ ഹുസൈന്റെ ഇടപെടൽ കഴിഞ്ഞ നവംബറിൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായ അൻവർ ഹുസൈൻ, രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനു രക്തം കൊണ്ടു കത്തെഴുതിയും ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ രാഹുൽ റോസപ്പൂ വിതരണം ചെയ്തും ശ്രദ്ധ നേടിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ പേരിൽ ഒൗഷധച്ചായയും പാലും പുറത്തിറക്കിയാണ് അൻവർ ഹുസൈൻ ചർച്ചയ്ക്കു തുടക്കമിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ സന്തോഷ സൂചകമായാണ് ഈ പരിപാടിയെന്ന് അൻവർ ഹുസൈൻ പറഞ്ഞു.
“ഈ വർഷങ്ങളിൽ രാഹുൽ ഗാന്ധിയെ ഒരു ബ്രാൻഡായി അവതരിപ്പിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്. നേരത്തേ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് എന്നെപ്പോലുള്ള യുവാക്കളെ പാർട്ടിക്ക് ആവശ്യമുണ്ടെ ന്നാണ്.
രാഹുൽ ചുമതലയേറ്റതോടെ കൂടുതൽ യുവാക്കളെയും യുവതികളെയും പാർട്ടിയിലേക്ക് ആകർഷിക്കാനാണ് തങ്ങൾ പദ്ധതി തയാറാക്കുന്നതെന്നും അൻവർ ഹുസൈൻ പറഞ്ഞു.
നോട്ടുനിരോധന കാലത്ത് ബാങ്കിനു മുന്പിൽ ക്യൂവിൽ നിന്നവർക്ക് രാഹുൽ ഒൗഷധച്ചായ വിതരണം ചെയ്ത അൻവർ ഹുസൈന്റെ ഇടപെടൽ കഴിഞ്ഞ നവംബറിൽ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായ അൻവർ ഹുസൈൻ, രാഹുൽ ഗാന്ധിയെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിനു രക്തം കൊണ്ടു കത്തെഴുതിയും ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ രാഹുൽ റോസപ്പൂ വിതരണം ചെയ്തും ശ്രദ്ധ നേടിയിരുന്നു.