ന്യൂഡൽഹി: രാജ്യത്തു ദിനംപ്രതി രണ്ടു സ്ത്രീകൾ വീതം ജോലിസ്ഥലങ്ങളിൽ പീഡിപ്പിക്കപ്പെടുന്നുണ്ടെ ന്നു റിപ്പോർട്ട്. ദേശീയ വനിതാ കമ്മീഷനു 2017ൽ ലഭിച്ച പരാതികൾ കണക്കാക്കിയാണു മാധ്യമങ്ങൾ ഇക്കാര്യം പറയുന്നത്.
ജനുവരി ഒന്നു മുതൽ ഡിസംബർ 12 വരെ 316 ദിവസത്തിനുള്ളിൽ 539 പരാതികൾ വനിതാ കമ്മീഷനു ലഭിച്ചിട്ടുണ്ട്. ഇവ കൂടുതലും ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2017ൽ ലഭിച്ച പരാതികളിൽ 26 ശതമാനവും (141 എണ്ണം) ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. തൊട്ടു പിന്നിൽ ഡൽഹി (71), മഹാരാഷ്ട്ര (40), മധ്യപ്രദേശ് (38), ഹരിയാന (37) എന്നിങ്ങനെയും. കഴിഞ്ഞ നാലു വർഷത്തിനിടെ 1971 പരാതികളാണ് ദേശീയ വനിതാ കമ്മീഷനിൽ ലഭിച്ചത്. അതേസമയം, ഇവയിൽ എത്രയെണ്ണം കമ്മീഷൻ മുൻകൈയെടുത്ത് നടപടിയുണ്ടാക്കി എന്ന കാര്യത്തിൽ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ജോലി സ്ഥലങ്ങളിൽ ഉണ്ടാകുന്ന പീഡനങ്ങൾ സംബന്ധിച്ചു സ്ത്രീകൾ പരാതി നൽകിയാൽ തൊഴിലുടമകൾ ഗൗരവത്തിലെടുക്കുന്നില്ല. പല പരാതികളിലും നടപടിയെടുക്കുന്നില്ല എന്നു മാത്രമല്ല, പരാതിക്കാരിയെ പിന്നീട് മാനസികമായി തകർക്കുന്ന രീതിയിൽ തൊഴിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ പറയുന്നു.
ഭൂരിപക്ഷം തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളുടെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റികളില്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കാൻ കഴിയാത്തതാണ് ഇത്തരം പ്രവണതകൾ വർധിക്കാൻ ഇടയാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ജനുവരി ഒന്നു മുതൽ ഡിസംബർ 12 വരെ 316 ദിവസത്തിനുള്ളിൽ 539 പരാതികൾ വനിതാ കമ്മീഷനു ലഭിച്ചിട്ടുണ്ട്. ഇവ കൂടുതലും ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2017ൽ ലഭിച്ച പരാതികളിൽ 26 ശതമാനവും (141 എണ്ണം) ഉത്തർപ്രദേശിൽ നിന്നുള്ളതാണ്. തൊട്ടു പിന്നിൽ ഡൽഹി (71), മഹാരാഷ്ട്ര (40), മധ്യപ്രദേശ് (38), ഹരിയാന (37) എന്നിങ്ങനെയും. കഴിഞ്ഞ നാലു വർഷത്തിനിടെ 1971 പരാതികളാണ് ദേശീയ വനിതാ കമ്മീഷനിൽ ലഭിച്ചത്. അതേസമയം, ഇവയിൽ എത്രയെണ്ണം കമ്മീഷൻ മുൻകൈയെടുത്ത് നടപടിയുണ്ടാക്കി എന്ന കാര്യത്തിൽ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. ജോലി സ്ഥലങ്ങളിൽ ഉണ്ടാകുന്ന പീഡനങ്ങൾ സംബന്ധിച്ചു സ്ത്രീകൾ പരാതി നൽകിയാൽ തൊഴിലുടമകൾ ഗൗരവത്തിലെടുക്കുന്നില്ല. പല പരാതികളിലും നടപടിയെടുക്കുന്നില്ല എന്നു മാത്രമല്ല, പരാതിക്കാരിയെ പിന്നീട് മാനസികമായി തകർക്കുന്ന രീതിയിൽ തൊഴിൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കമ്മീഷൻ പറയുന്നു.
ഭൂരിപക്ഷം തൊഴിൽ സ്ഥാപനങ്ങളിലും സ്ത്രീകളുടെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റികളില്ല. ഇത്തരം സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കാൻ കഴിയാത്തതാണ് ഇത്തരം പ്രവണതകൾ വർധിക്കാൻ ഇടയാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.