സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കേന്ദ്രത്തിനു സമീപത്തെ വൈഫൈ സേവനം കോൺഗ്രസ് സ്ഥാനാർഥിയുടെ പരാതിയെത്തുടർന്നു നിർത്തിവച്ചു. വൈഫൈ സംവിധാനത്തിലൂടെ ഇലട്രോണിക് വോട്ടിംഗ് മെഷിനിൽ ക്രമക്കേട് നടത്തുമെന്ന പരാതിയെത്തുടർന്നാണ് കാംരേജ് മണ്ഡലത്തിലെ അത്വ ലൈനിലുള്ള ഗാന്ധി എൻജിനിയറിംഗ് കോളജിലെ വൈഫൈ സംവിധാനം പ്രവർത്തനരഹിതമാക്കിയത്.
കോൺഗ്രസ് പ്രതിനിധി അശോക് ജാരിവാലയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.സ്ട്രോംഗ് റൂമിനു സമീപം വൈഫൈ ലഭ്യമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണു ജാരിവാല പരാതി നൽകിയത്. നേരത്തെ നൽകിയ പരാതിയെത്തുടർന്ന് കാന്പസിലെ വൈഫൈ സർവീസ് കളക്ടർ സസ്പൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വൈഫൈ ലഭ്യമായി. ഇതേത്തുടർന്നാണ് വീണ്ടും അധികൃതരെ സമീപിച്ചത്.
ഇതേത്തുടർന്ന് സൂറത്ത് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ മഹേന്ദ്രപട്ടേൽ വൈഫൈ സേവനം നിർത്തിവയ്ക്കാൻ നിർദേശിച്ചു. സ്ട്രോംഗ്റൂമിൽ സ്ഥാപിച്ചിരിക്കുന്ന ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം സൃഷ്ടിക്കാനാകുമെന്നാണ് പരാതിക്കാരന്റെ ആശങ്ക. ഓൽപാഡ്, മാൻഡ്ടവി, മഹുവ, വിയാര, കാംരേജ്, മാൻഗ്രോൾ എന്നീ മണ്ഡലങ്ങളിലെ ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകൾ കോളജിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിവിധ വാർത്താ ചാനലുകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ ബിജെപിക്കു മുൻതൂക്കം പ്രവചിക്കപ്പെട്ടതോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാക്കൾ എത്തി. കോൺഗ്രസ് നേതാക്കൾക്കുപുറമേ പട്ടേൽ സംവരണനേതാവ് ഹാർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവർ ഈ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.
ദൈവം സൃഷ്ടിച്ച മനുഷ്യശരീരത്തിൽ കൃത്രിമം കാണിക്കാമെങ്കിൽ എന്തുകൊണ്ട് ഇലട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടു നടത്താൻ കഴിയില്ല എന്ന സംശയമാണ് ഹാർദിക് പട്ടേൽ ട്വിറ്ററിലൂടെ ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ചോർത്താൻ ബിജെപി 140 സോഫ്റ്റ്വേർ എൻജിനിയർമാരെ വാടയ്ക്ക് എടുത്തുവെന്നു ഹാർദിക് ആരോപിച്ചു. 4000 ഇവിഎം മെഷീനുകൾ ചോർത്തിയിട്ടുണ്ട്. ഇതിനായി അഹമ്മദാബാദിലെ കന്പനിയിൽനിന്നാണ് എൻജിനിയർമാരെ വാടകയ്ക്കെ ടുത്തത്. വെസ്നഗർ, രത്നാപുർ, വാവ് എന്നിവിടങ്ങളിലെ പല പട്ടേൽ ഭൂരിപക്ഷ പ്രദേശങ്ങളിലും വോട്ടിംഗ് മെഷീനുകൾ ചോർത്താനുള്ള ശ്രമം നടന്നിട്ടുണ്ട്-ഹാർദിക് പറഞ്ഞു.
കോൺഗ്രസ് പ്രതിനിധി അശോക് ജാരിവാലയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയത്.സ്ട്രോംഗ് റൂമിനു സമീപം വൈഫൈ ലഭ്യമാകുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണു ജാരിവാല പരാതി നൽകിയത്. നേരത്തെ നൽകിയ പരാതിയെത്തുടർന്ന് കാന്പസിലെ വൈഫൈ സർവീസ് കളക്ടർ സസ്പൻഡ് ചെയ്തിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വൈഫൈ ലഭ്യമായി. ഇതേത്തുടർന്നാണ് വീണ്ടും അധികൃതരെ സമീപിച്ചത്.
ഇതേത്തുടർന്ന് സൂറത്ത് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ മഹേന്ദ്രപട്ടേൽ വൈഫൈ സേവനം നിർത്തിവയ്ക്കാൻ നിർദേശിച്ചു. സ്ട്രോംഗ്റൂമിൽ സ്ഥാപിച്ചിരിക്കുന്ന ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം സൃഷ്ടിക്കാനാകുമെന്നാണ് പരാതിക്കാരന്റെ ആശങ്ക. ഓൽപാഡ്, മാൻഡ്ടവി, മഹുവ, വിയാര, കാംരേജ്, മാൻഗ്രോൾ എന്നീ മണ്ഡലങ്ങളിലെ ഇലക് ട്രോണിക് വോട്ടിംഗ് മെഷീനുകൾ കോളജിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വിവിധ വാർത്താ ചാനലുകൾ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിൽ ബിജെപിക്കു മുൻതൂക്കം പ്രവചിക്കപ്പെട്ടതോടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷനേതാക്കൾ എത്തി. കോൺഗ്രസ് നേതാക്കൾക്കുപുറമേ പട്ടേൽ സംവരണനേതാവ് ഹാർദിക് പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവർ ഈ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.
ദൈവം സൃഷ്ടിച്ച മനുഷ്യശരീരത്തിൽ കൃത്രിമം കാണിക്കാമെങ്കിൽ എന്തുകൊണ്ട് ഇലട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടു നടത്താൻ കഴിയില്ല എന്ന സംശയമാണ് ഹാർദിക് പട്ടേൽ ട്വിറ്ററിലൂടെ ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ചോർത്താൻ ബിജെപി 140 സോഫ്റ്റ്വേർ എൻജിനിയർമാരെ വാടയ്ക്ക് എടുത്തുവെന്നു ഹാർദിക് ആരോപിച്ചു. 4000 ഇവിഎം മെഷീനുകൾ ചോർത്തിയിട്ടുണ്ട്. ഇതിനായി അഹമ്മദാബാദിലെ കന്പനിയിൽനിന്നാണ് എൻജിനിയർമാരെ വാടകയ്ക്കെ ടുത്തത്. വെസ്നഗർ, രത്നാപുർ, വാവ് എന്നിവിടങ്ങളിലെ പല പട്ടേൽ ഭൂരിപക്ഷ പ്രദേശങ്ങളിലും വോട്ടിംഗ് മെഷീനുകൾ ചോർത്താനുള്ള ശ്രമം നടന്നിട്ടുണ്ട്-ഹാർദിക് പറഞ്ഞു.