ചെന്നൈ: ആർകെ നഗർ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ വ്യാപകമായി പണം വിതരണം ചെയ്യുകയാണെന്നാരോപിച്ച് ഡിഎംകെ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. അണ്ണാ ഡിഎംകെ സ്ഥാനാർഥി ഇ. മധുസൂദനനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. ഡിസംബർ 21നാണ് ആർകെ നഗറിൽ വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് പ്രത്യേക നിരീക്ഷകൻ വിക്രം ബാദ്രയ്ക്കാണു സ്റ്റാലിൻ പരാതി നല്കിയത്. വോട്ടർമാർക്കു പണം വിതരണം ചെയ്യുന്നതുകണ്ട ഇവരെ തങ്ങൾ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ, കേസെടുക്കാൻ പോലീസ് വിസമ്മതിച്ചു. കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയ പോലീസുകാർക്കെതിരേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രത്യേക നിരീക്ഷകൻ വിക്രം ബാദ്രയ്ക്കാണു സ്റ്റാലിൻ പരാതി നല്കിയത്. വോട്ടർമാർക്കു പണം വിതരണം ചെയ്യുന്നതുകണ്ട ഇവരെ തങ്ങൾ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ, കേസെടുക്കാൻ പോലീസ് വിസമ്മതിച്ചു. കൃത്യനിർവഹണത്തിൽ അലംഭാവം കാട്ടിയ പോലീസുകാർക്കെതിരേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.