ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരിയെ വിവാഹം കഴിക്കാനെത്തിയ യുവതിക്ക് നിരാശയോടെ മടങ്ങിപ്പോകേണ്ടിവന്നു. മുൾട്ടാനിൽനിന്നുള്ള യുവതി, താൻ ബിലാവലിൽ അനുരക്തയാണെന്നും വിവാഹം കഴിക്കണമെന്നും സമ്മാനങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞ് വീടിനു മുന്നിലെത്തുകയായിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽ കയറ്റാൻ അനുവദിക്കാതെ തിരിച്ചയച്ചു.
വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുടെയും മകനായ ബിലാവൽ(28) അവിവാഹിതനാണ്. സഹോദരിമാരായ ഭക്താവറും ആസിഫയും തീരുമാനിക്കുന്നയാളെയേ വിവാഹം കഴിക്കുക യുള്ളൂവെന്ന് അദ്ദേഹം മുന്പു പറഞ്ഞിട്ടുണ്ട്.
വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡന്റ് ആസിഫലി സർദാരിയുടെയും മകനായ ബിലാവൽ(28) അവിവാഹിതനാണ്. സഹോദരിമാരായ ഭക്താവറും ആസിഫയും തീരുമാനിക്കുന്നയാളെയേ വിവാഹം കഴിക്കുക യുള്ളൂവെന്ന് അദ്ദേഹം മുന്പു പറഞ്ഞിട്ടുണ്ട്.