കറാച്ചി: ലഷ്കർ ഇ തോയിബ, ജെയുഡി എന്നീ ഭീകരസംഘടനകളുമായി സഖ്യമുണ്ടാക്കാൻ തയാറാണെന്നു മുൻ പാക് ഏകാധിപതി പർവേസ് മുഷാറഫ്. ഇരുസംഘടനകളെയും ദേശസ്നേഹികളെന്നു വിശേഷിപ്പിച്ച മുഷാറഫ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്കായി അവരുമായി ചേർന്നു മുന്നണി രൂപീകരിക്കാൻ തയാറാണെന്നു വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിരവധി കേസുകൾ അഭിമുഖീകരിക്കുന്ന 74കാരനായ റിട്ടയേർഡ് ജനറൽ മുഷാറഫ് ദുബായിയിൽ പ്രവാസജീവിതത്തിലാണ്.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയുഡി നേതാവ് ഹാഫീസ് സയിദിനെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞമാസവും മുഷാറഫ് വ്യക്തമാക്കിയിരുന്നു. രണ്ടു സംഘടനകൾക്കും പാക്കിസ്ഥാനിൽ ഏറെ പിന്തുണയുണ്ടെന്നും താൻ അവരുമായി സഖ്യമുണ്ടാക്കിയാൽ ആർക്കും എതിർക്കാനാവില്ലെന്നും മുഷാറഫ് ഇന്നലെ പറഞ്ഞു.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയുഡി നേതാവ് ഹാഫീസ് സയിദിനെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞമാസവും മുഷാറഫ് വ്യക്തമാക്കിയിരുന്നു. രണ്ടു സംഘടനകൾക്കും പാക്കിസ്ഥാനിൽ ഏറെ പിന്തുണയുണ്ടെന്നും താൻ അവരുമായി സഖ്യമുണ്ടാക്കിയാൽ ആർക്കും എതിർക്കാനാവില്ലെന്നും മുഷാറഫ് ഇന്നലെ പറഞ്ഞു.