ഇസ്ലാമാബാദ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽക്കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ നേരിൽക്കാണുന്നതിനായി അമ്മയും ഭാര്യയും സമർപ്പിച്ച വീസ അപേക്ഷ പരിശോധിച്ചുവരികയാണെന്നു പാക്കിസ്ഥാൻ.
അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നു പാക് വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. മാനുഷികപരിഗണനകളുടെ അടിസ്ഥാനത്തിൽ വീസ അനുവദിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. എന്നത്തേക്ക് വീസ ലഭ്യമാക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നാവികസേനയിൽ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചു പാക്കിസ്ഥാൻ സൈനികകോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഉറ്റബന്ധുക്കൾക്ക് ജാദവിനെ കാണാൻ അടുത്തിടെയാണ് പാക്കിസ്ഥാൻ അനുമതി നൽകിയത്.
അതേസമയം, അന്താരാഷ് ട്ര കോടതിയിലെ കേസിൽ ജാദവിന് അഭിഭാഷകന്റെ സേവനം നൽകാനാവില്ലെന്നു പാക്കിസ്ഥാൻ ആവർത്തിച്ചു. ജാദവ് ശേഖരിച്ച രഹസ്യവിവരങ്ങൾ ലഭിക്കുന്നതിനാണ് അഭിഭാഷകന്റെ സേവനം ഇന്ത്യ തേടുന്നതെന്നാണ് പാക്കിസ്ഥാന്റെ ന്യായം. നിയമപരമായി രാജ്യത്തെത്തിയശേഷം നിയമനടപടി നേടുന്നവരുടെ കാര്യത്തിലാണ് വിയന്നാ കൺവൻഷനിലെ ചട്ടങ്ങളെന്നും ജാദവിന്റെ കാര്യത്തിൽ ഇതു നിലനിൽക്കുന്നില്ലെന്നും പാക്കിസ്ഥാൻ വിശദീകരിക്കുന്നു.
അപേക്ഷകൾ പരിശോധിച്ചുവരികയാണെന്നു പാക് വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. മാനുഷികപരിഗണനകളുടെ അടിസ്ഥാനത്തിൽ വീസ അനുവദിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. എന്നത്തേക്ക് വീസ ലഭ്യമാക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നാവികസേനയിൽ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ചാരവൃത്തി ആരോപിച്ചു പാക്കിസ്ഥാൻ സൈനികകോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഉറ്റബന്ധുക്കൾക്ക് ജാദവിനെ കാണാൻ അടുത്തിടെയാണ് പാക്കിസ്ഥാൻ അനുമതി നൽകിയത്.
അതേസമയം, അന്താരാഷ് ട്ര കോടതിയിലെ കേസിൽ ജാദവിന് അഭിഭാഷകന്റെ സേവനം നൽകാനാവില്ലെന്നു പാക്കിസ്ഥാൻ ആവർത്തിച്ചു. ജാദവ് ശേഖരിച്ച രഹസ്യവിവരങ്ങൾ ലഭിക്കുന്നതിനാണ് അഭിഭാഷകന്റെ സേവനം ഇന്ത്യ തേടുന്നതെന്നാണ് പാക്കിസ്ഥാന്റെ ന്യായം. നിയമപരമായി രാജ്യത്തെത്തിയശേഷം നിയമനടപടി നേടുന്നവരുടെ കാര്യത്തിലാണ് വിയന്നാ കൺവൻഷനിലെ ചട്ടങ്ങളെന്നും ജാദവിന്റെ കാര്യത്തിൽ ഇതു നിലനിൽക്കുന്നില്ലെന്നും പാക്കിസ്ഥാൻ വിശദീകരിക്കുന്നു.