ചെന്നൈ: തമിഴ്നാട്ടിലെ ആർകെ നഗർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറുന്നു. 21നാണു തെരഞ്ഞെടുപ്പ്. 24നു ഫലപ്രഖ്യാപനമുണ്ടാകും. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടർന്നാണ് ആർകെ നഗറിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.അണ്ണാ ഡിഎംകെയും ടി.ടി.വി. ദിനകരനും വോട്ടർമാർക്കു പണം വിതരണം ചെയ്തുവെന്നാരോപിച്ച് ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ഇന്നലെ രംഗത്തെത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാലിൻ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. എന്നാൽ പരാജയഭീതിയിലാണു സ്റ്റാലിന്റെ ആരോപണമെന്നു മുതിർന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായി എം. തന്പിദുരൈ പറഞ്ഞു. മുതിർന്ന നേതാവ് ഇ. മധുസൂദനനാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി. മണ്ഡലത്തിനു സുപരിചിതനാണു മധുസൂദനൻ മുന്പ് ആർകെ നഗറിനെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാലിൻ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. എന്നാൽ പരാജയഭീതിയിലാണു സ്റ്റാലിന്റെ ആരോപണമെന്നു മുതിർന്ന അണ്ണാ ഡിഎംകെ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായി എം. തന്പിദുരൈ പറഞ്ഞു. മുതിർന്ന നേതാവ് ഇ. മധുസൂദനനാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി. മണ്ഡലത്തിനു സുപരിചിതനാണു മധുസൂദനൻ മുന്പ് ആർകെ നഗറിനെ ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.