റിയാദ്: സൗദി വനിതകൾക്ക് കാറിനു പുറമേ ട്രക്ക്, ബൈക്ക് എന്നിവയും ഓടിക്കാൻ അനുമതി നൽകും. അടുത്ത ജൂൺ മുതൽ വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിക്കൊണ്ട് സെപ്റ്റംബറിൽ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഇന്നലെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു.
ഡ്രൈവിംഗിന്റെ കാര്യത്തിൽ സ്ത്രീ, പുരുഷ വിവേചനമില്ല. വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നന്പർ പ്ലേറ്റ് ഉണ്ടാവില്ല.
എന്നാൽ സ്ത്രീകൾ ഉൾപ്പെട്ട ട്രാഫിക് കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ഏർപ്പെടുത്തും. ഈ കേന്ദ്രങ്ങളുടെ ചുമതല വനിതകൾക്കായിരിക്കുമെന്നു സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു.
ഡ്രൈവിംഗിന്റെ കാര്യത്തിൽ സ്ത്രീ, പുരുഷ വിവേചനമില്ല. വനിതകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക നന്പർ പ്ലേറ്റ് ഉണ്ടാവില്ല.
എന്നാൽ സ്ത്രീകൾ ഉൾപ്പെട്ട ട്രാഫിക് കേസുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ഏർപ്പെടുത്തും. ഈ കേന്ദ്രങ്ങളുടെ ചുമതല വനിതകൾക്കായിരിക്കുമെന്നു സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു.