വാഷിംഗ്ടൺ ഡിസി: എച്ച്-1 ബി വീസക്കാരെ അമേരിക്കയിൽനിന്നു പുറത്താക്കാൻ പുതിയ തന്ത്രങ്ങൾ പയറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എച്ച്-1 ബി വീസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുമതി നല്കുന്ന നടപടി റദ്ദാക്കാനാണ് ട്രംപിന്റെ നീക്കം.
മുൻ പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഏർപ്പെടുത്തിയ സൗകര്യമാണ് ട്രംപ് ഇല്ലാതാക്കുന്നത്. ഗ്രീൻ കാർഡിനു കാത്തിരിക്കുന്ന എച്ച്-1ബി വീസക്കാരുടെ പങ്കാളികൾക്ക് എച്ച്-4 ആശ്രിത വീസയിൽ തൊഴിൽ ചെയ്യുന്നതിനാണ് ഒബാമ ഭരണകൂടം അനുമതി നല്കിയത്. 2016ൽ 41,000 എച്ച്-4 വീസ അനുവദിച്ചു. ഈ വർഷം ജൂൺ വരെ 36,000 വീസകളും അനുവദിച്ചു.
സാങ്കേതിക പരിജ്ഞാനം കൂടുതൽ വേണ്ട തൊഴിലുകൾക്ക് അനുവദിക്കുന്ന എച്ച്-1 ബി വീസ ഏറെ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയും ചൈനയുമാണ്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന ട്രംപിന്റെ നയം പിന്തുടർന്നാണ് പുതിയ നീക്കങ്ങൾ. ആഭ്യന്തര സുരക്ഷാ വകുപ്പ് നടപടികൾ ആരംഭിച്ചു.
മുൻ പ്രസിഡന്റ് ബറാക് ഒബാമ 2015ൽ ഏർപ്പെടുത്തിയ സൗകര്യമാണ് ട്രംപ് ഇല്ലാതാക്കുന്നത്. ഗ്രീൻ കാർഡിനു കാത്തിരിക്കുന്ന എച്ച്-1ബി വീസക്കാരുടെ പങ്കാളികൾക്ക് എച്ച്-4 ആശ്രിത വീസയിൽ തൊഴിൽ ചെയ്യുന്നതിനാണ് ഒബാമ ഭരണകൂടം അനുമതി നല്കിയത്. 2016ൽ 41,000 എച്ച്-4 വീസ അനുവദിച്ചു. ഈ വർഷം ജൂൺ വരെ 36,000 വീസകളും അനുവദിച്ചു.
സാങ്കേതിക പരിജ്ഞാനം കൂടുതൽ വേണ്ട തൊഴിലുകൾക്ക് അനുവദിക്കുന്ന എച്ച്-1 ബി വീസ ഏറെ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയും ചൈനയുമാണ്. അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന ട്രംപിന്റെ നയം പിന്തുടർന്നാണ് പുതിയ നീക്കങ്ങൾ. ആഭ്യന്തര സുരക്ഷാ വകുപ്പ് നടപടികൾ ആരംഭിച്ചു.