ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകന്പത്തിൽ മൂന്നു പേർ മരിച്ചു.ഏഴു പേർക്കു പരിക്കേറ്റു. നൂറുകണക്കിനു കെട്ടിടങ്ങൾക്കു കേടുപാടുണ്ടായെന്നും ദുരന്ത നിവാരണ അഥോറിട്ടി അറിയിച്ചു. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി.
പടിഞ്ഞാറൻ ജാവയിലും മധ്യജാവയിലും നിരവധി സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾക്കു നാശം നേരിട്ടു. ബനുമാസിലെ ആശുപത്രിയിൽനിന്നു നിരവധി രോഗികളെ ഒഴിപ്പിച്ചു.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിരവധി കെട്ടിടങ്ങൾക്കു കുലുക്കം അനുഭവപ്പെട്ടു. ഇന്നലെ 5.7 തീവ്രതയുള്ള തുടർചലനവും അനുഭവപ്പെട്ടു.സുനാമി മുന്നറിയിപ്പു നൽകിയിട്ടില്ല.
പടിഞ്ഞാറൻ ജാവയിലും മധ്യജാവയിലും നിരവധി സ്കൂൾ, ആശുപത്രി കെട്ടിടങ്ങൾക്കു നാശം നേരിട്ടു. ബനുമാസിലെ ആശുപത്രിയിൽനിന്നു നിരവധി രോഗികളെ ഒഴിപ്പിച്ചു.
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിരവധി കെട്ടിടങ്ങൾക്കു കുലുക്കം അനുഭവപ്പെട്ടു. ഇന്നലെ 5.7 തീവ്രതയുള്ള തുടർചലനവും അനുഭവപ്പെട്ടു.സുനാമി മുന്നറിയിപ്പു നൽകിയിട്ടില്ല.