ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) വരുമാനം അപ്രതീക്ഷിതമായി കുറഞ്ഞ പശ്ചാത്തലത്തിൽ ഇന്ന് അടിയന്തര ജിഎസ്ടി കൗൺസിൽ യോഗം. കേന്ദ്ര ധനമന്ത്രി അധ്യക്ഷനും എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളുമായ സമിതിയാണു ജിഎസ്ടി കൗൺസിൽ. എല്ലാവരെയും ഡൽഹിയിൽ വിളിച്ചുവരുത്താൻ സാവകാശമില്ലാത്തതിനാൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണു യോഗം.
ഒക്ടോബറിലെ നികുതിപിരിവിൽ 12,000 കോടി രൂപയുടെ കുറവുണ്ടായി. സെപ്റ്റംബറിൽ 95,131 കോടി കിട്ടിയ സ്ഥാനത്ത് ഒക്ടോബറിൽ 83,346 കോടി മാത്രമാണു ലഭിച്ചത്.
ഇലക്ട്രോണിക് (ഇ) വേ ബിൽ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഇന്നു ചർച്ച. 50,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ 10 കിലോമീറ്ററിലധികം കൊണ്ടുപോകുന്പോൾ ഇ-വേ ബിൽ വേണം. ജിഎസ്ടി നാലുമാസം പിന്നിട്ടിട്ടും ഇ-വേ ബിൽ നടപ്പായിട്ടില്ല. ചെക്ക് പോസ്റ്റുകളും ഇല്ല. ഇതുമൂലം നികുതി നല്കാതെ ധാരാളം വ്യാപാരം നടക്കുന്നുണ്ട്. ഇ-വേ ബിൽ വന്നാൽ ഉത്പന്നനീക്കം കൃത്യമായി നിരീക്ഷിക്കാം.
എന്നാൽ, ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള കംപ്യൂട്ടർ നെറ്റ് വർക്കിംഗ് ശരിയായിട്ടുണ്ടോ എന്നു സംശയമാണ്. നിലവിൽ ജിഎസ്ടി നെറ്റ് വർക്കിൽ ഇൻവോയ്സുകൾ അപ്ലോഡ് ചെയ്യുന്നതുപോലും സുഗമമായിട്ടില്ല.
നെറ്റ് വർക്ക് വേണ്ടത്ര പരീക്ഷണം നടത്താതെയാണ് നികുതി മാറ്റം നടപ്പാക്കിയത്. നെറ്റ് വർക്കിനെപ്പറ്റി വ്യവസായികൾ കേന്ദ്രഗവൺമെന്റിൽ പലതവണ പരാതി പറഞ്ഞതാണ്. പക്ഷേ, ജൂലൈ ഒന്ന് എന്ന തീയതിയിൽനിന്നു മാറ്റാൻ ഗവൺമെന്റ് തയാറായില്ല. പരാതി പറഞ്ഞ വ്യവസായികളെ കേന്ദ്രം കുറ്റപ്പെടുത്തുകയായിരുന്നു.
നെറ്റ് വർക്ക് തകരാറിന് അതു തയാറാക്കിയ ഇൻഫോസിസ് ടെക്നോളജീസിനെയും ധൃതിപിടിച്ച് നികുതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെയുമാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. ഇതിനിടെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വരുമാനവും കറഞ്ഞു.
40,000 കോടി രൂപ നാലു മാസംകൊണ്ടു രാജ്യത്തിനു നഷ്ടമുണ്ടായെന്നാണ് പശ്ചിമബംഗാൾ ധനമന്ത്രി അമിത് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇ-വേ ബിൽ
ചരക്കുനീക്കത്തിന് ഇലക്ട്രോണിക് (ഇ) വേ ബിൽ തയാറാക്കുന്നത് ജിഎസ്ടി നെറ്റ് വർക്കാണ്. ചരക്കു നല്കുന്നയാളും കൊണ്ടുപോകുന്ന വണ്ടിക്കാരനും ചരക്കിന്റെ വിവരങ്ങളും ലക്ഷ്യസ്ഥാനവും നെറ്റ് വർക്കിനു നല്കും. നെറ്റ് വർക്ക് ഇ- വേ ബിൽ തയാറാക്കി സപ്ലയർ, വണ്ടിക്കാരൻ, വാങ്ങിയ ആൾ എന്നിവർക്ക് നന്പർ ഓൺലൈനായി നല്കും. 15 ദിവസത്തേക്കാണ് ഇതിനു കാലാവധി. 100 കിലോ മീറ്ററിനുള്ളിൽ ഒരു ദിവസത്തിനകവും 1000 കിലോമീറ്ററിനപ്പുറം 15 ദിവസത്തിനകവും ചരക്ക് എത്തിയിരിക്കണം. അതനുസരിച്ചു ലഭിച്ച ചരക്കിന്റെ വിവരങ്ങൾ വില്പന ബില്ലുകളുമായി തട്ടിച്ചുനോക്കും. അതു നികുതിവെട്ടിപ്പ് ഇല്ലാതാക്കുമെന്നാണു പ്രതീക്ഷ.
ഒക്ടോബറിലെ നികുതിപിരിവിൽ 12,000 കോടി രൂപയുടെ കുറവുണ്ടായി. സെപ്റ്റംബറിൽ 95,131 കോടി കിട്ടിയ സ്ഥാനത്ത് ഒക്ടോബറിൽ 83,346 കോടി മാത്രമാണു ലഭിച്ചത്.
ഇലക്ട്രോണിക് (ഇ) വേ ബിൽ ഏർപ്പെടുത്തുന്നതിനെപ്പറ്റിയാണ് ഇന്നു ചർച്ച. 50,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ 10 കിലോമീറ്ററിലധികം കൊണ്ടുപോകുന്പോൾ ഇ-വേ ബിൽ വേണം. ജിഎസ്ടി നാലുമാസം പിന്നിട്ടിട്ടും ഇ-വേ ബിൽ നടപ്പായിട്ടില്ല. ചെക്ക് പോസ്റ്റുകളും ഇല്ല. ഇതുമൂലം നികുതി നല്കാതെ ധാരാളം വ്യാപാരം നടക്കുന്നുണ്ട്. ഇ-വേ ബിൽ വന്നാൽ ഉത്പന്നനീക്കം കൃത്യമായി നിരീക്ഷിക്കാം.
എന്നാൽ, ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള കംപ്യൂട്ടർ നെറ്റ് വർക്കിംഗ് ശരിയായിട്ടുണ്ടോ എന്നു സംശയമാണ്. നിലവിൽ ജിഎസ്ടി നെറ്റ് വർക്കിൽ ഇൻവോയ്സുകൾ അപ്ലോഡ് ചെയ്യുന്നതുപോലും സുഗമമായിട്ടില്ല.
നെറ്റ് വർക്ക് വേണ്ടത്ര പരീക്ഷണം നടത്താതെയാണ് നികുതി മാറ്റം നടപ്പാക്കിയത്. നെറ്റ് വർക്കിനെപ്പറ്റി വ്യവസായികൾ കേന്ദ്രഗവൺമെന്റിൽ പലതവണ പരാതി പറഞ്ഞതാണ്. പക്ഷേ, ജൂലൈ ഒന്ന് എന്ന തീയതിയിൽനിന്നു മാറ്റാൻ ഗവൺമെന്റ് തയാറായില്ല. പരാതി പറഞ്ഞ വ്യവസായികളെ കേന്ദ്രം കുറ്റപ്പെടുത്തുകയായിരുന്നു.
നെറ്റ് വർക്ക് തകരാറിന് അതു തയാറാക്കിയ ഇൻഫോസിസ് ടെക്നോളജീസിനെയും ധൃതിപിടിച്ച് നികുതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെയുമാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. ഇതിനിടെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വരുമാനവും കറഞ്ഞു.
40,000 കോടി രൂപ നാലു മാസംകൊണ്ടു രാജ്യത്തിനു നഷ്ടമുണ്ടായെന്നാണ് പശ്ചിമബംഗാൾ ധനമന്ത്രി അമിത് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇ-വേ ബിൽ
ചരക്കുനീക്കത്തിന് ഇലക്ട്രോണിക് (ഇ) വേ ബിൽ തയാറാക്കുന്നത് ജിഎസ്ടി നെറ്റ് വർക്കാണ്. ചരക്കു നല്കുന്നയാളും കൊണ്ടുപോകുന്ന വണ്ടിക്കാരനും ചരക്കിന്റെ വിവരങ്ങളും ലക്ഷ്യസ്ഥാനവും നെറ്റ് വർക്കിനു നല്കും. നെറ്റ് വർക്ക് ഇ- വേ ബിൽ തയാറാക്കി സപ്ലയർ, വണ്ടിക്കാരൻ, വാങ്ങിയ ആൾ എന്നിവർക്ക് നന്പർ ഓൺലൈനായി നല്കും. 15 ദിവസത്തേക്കാണ് ഇതിനു കാലാവധി. 100 കിലോ മീറ്ററിനുള്ളിൽ ഒരു ദിവസത്തിനകവും 1000 കിലോമീറ്ററിനപ്പുറം 15 ദിവസത്തിനകവും ചരക്ക് എത്തിയിരിക്കണം. അതനുസരിച്ചു ലഭിച്ച ചരക്കിന്റെ വിവരങ്ങൾ വില്പന ബില്ലുകളുമായി തട്ടിച്ചുനോക്കും. അതു നികുതിവെട്ടിപ്പ് ഇല്ലാതാക്കുമെന്നാണു പ്രതീക്ഷ.