അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലുമായി രേഖപ്പെടുത്തിയത് 68.41 ശതമാനം പോളിംഗ്. 2012ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 2.91 ശതമാനം പോളിംഗ് കുറഞ്ഞുവെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ടത്തിൽ 69.99 ശതമാനമാണു പോളിംഗ്.
ആദ്യഘട്ടത്തിൽ 66.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നർമദ ജില്ലയിലാണ് ഏറ്റവുമധികം പോളിംഗുണ്ടായത്- 79.15 ശതമാനം. താപി(78. 56%), ബനാസ്കന്ത(75.15), സബർകന്ത (74.97) എന്നീ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. സൗരാഷ്ട്രയിലെ ദേവ്ഭൂമി-ദ്വാരക ജില്ലയിൽ 59.39 ശതമാനം പേർ മാത്രമാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്.
ആദ്യഘട്ടത്തിൽ 66.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നർമദ ജില്ലയിലാണ് ഏറ്റവുമധികം പോളിംഗുണ്ടായത്- 79.15 ശതമാനം. താപി(78. 56%), ബനാസ്കന്ത(75.15), സബർകന്ത (74.97) എന്നീ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. സൗരാഷ്ട്രയിലെ ദേവ്ഭൂമി-ദ്വാരക ജില്ലയിൽ 59.39 ശതമാനം പേർ മാത്രമാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്.