സത്ന: മധ്യപ്രദേശിലെ സത്നയിൽ ഗ്രാമവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങൾക്കു നേതൃത്വം നൽകിയ വൈദികന്റെ പേരിൽ മതപരിവർത്തനം നടത്തിയെന്നു കള്ളക്കേസ്. സത്ന സെന്റ് എഫ്രേംസ് സെമിനാരിയിലെ പ്രഫസറും ഗ്രാമീണ മേഖലകളിലെ സന്നദ്ധപ്രവർത്തനങ്ങളുടെ കോ -ഓർഡിനേറ്ററുമായ ഫാ. ജോർജ് മംഗലപ്പിള്ളിക്കെതിരെയാണു സത്ന സിവിൽ ലൈൻ പോലീസ് കേസെടുത്തിട്ടുള്ളത്. ഗ്രാമവാസികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണു സത്ന സിവിൽ ലൈൻ പോലീസ് കേസെടുത്തത്.
ബജ്രംഗ്ദൾ പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി സത്ന ജില്ലയിലെ ബുംകാർ സ്വദേശിയാണു പരാതി നൽകിയത്. ഇയാളെ പണം നൽകി വൈദികൻ മാമ്മോദീസയ്ക്കു പ്രേരിപ്പിച്ചെന്നാണു പരാതിയിലുള്ളത്. എന്നാൽ, പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ.മംഗലപ്പിള്ളി പറയുന്നു. അതേസമയം, വ്യാജപരാതിയിൽ വൈദികനെതിരേ കേസെടുക്കാനും കോടതിയിൽ ഹാജരാക്കാനും തിടുക്കം കാണിച്ച പോലീസ്, മർദിച്ചതിനും കാർ തീയിട്ടതിനും അക്രമികൾക്കെതിരേ വൈദികർ കൊടുത്ത പരാതിയിൽ ഇനിയും അറസ്റ്റിനു തുനിഞ്ഞിട്ടില്ല.സത്നയിൽനിന്നു പന്ത്രണ്ടു കിലോമീറ്റർ ദൂരത്തുള്ള ബുംകാർ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാട്ടുകാർക്കായി സെമിനാരിയിലെ വൈദികരും വിദ്യാർഥികളും ഒരുക്കിയ കാരളും ക്രിസ്മസ് ആഘോഷവും തടയാൻ ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഗ്രാമത്തിനു പുറത്തുനിന്ന് എത്തിയ ഇവർ പോലീസിനെ വിളിച്ചുവരുത്തി വൈദികരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുക്കാൻ നിർബന്ധിച്ചു. തുടർന്നു രാത്രിയിൽ മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞുവച്ച ഇവരെ ഇന്നലെ പുലർച്ചെ മൂന്നോടെയാണു വിട്ടയച്ചത്.
സെന്റ് എഫ്രേംസ് സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി എന്നിവരെയും മുപ്പതു വൈദിക വിദ്യാർഥികളെയുമാണു സ്റ്റേഷനിൽ രാത്രി മുഴുവൻ തടഞ്ഞുവച്ചത്. ഇവരെ സന്ദർശിക്കാനെത്തിയ ക്ലരീഷൻ വൈദികനായ ഫാ.ജോർജ് പേട്ടയിലിന്റെ കാർ സ്റ്റേഷനു പുറത്ത് അക്രമികൾ അഗ്നിക്കിരയാക്കി. കാർ പൂർണമായും കത്തിനശിച്ചു.
പോലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ വൈദികരും മറ്റുള്ളവരും വീണ്ടും പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സംഭവത്തെക്കുറിച്ചു ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യനു പരാതി നൽകിയിട്ടുണ്ടെന്നു സത്ന രൂപത വികാരി ജനറാൾ ഫാ.ജോണ് തോപ്പിൽ അറിയിച്ചു.
മതപരിവർത്തനം നടത്തുന്നുവെന്നതു വ്യാജമായ ആരോപണമാണ്.
ബുംകാർ ഉൾപ്പെടെയുള്ള സത്നയിലെ വിവിധ ഗ്രാമങ്ങളിൽ വർഷങ്ങളായി വൈദികരും സെമിനാരി വിദ്യാർഥികളും സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവാസികൾ ഇക്കാര്യത്തിൽ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.
ബുംകാറിലെയും പോലീസ് സ്റ്റേഷനിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ വൈകുന്നേരം സത്ന ബിഷപ്സ് ഹൗസിൽ പ്രത്യേക യോഗം ചേർന്നു. അതേസമയം, ആസൂത്രിതമായ ആക്രമണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സിബിസിഐ സംഭവത്തെ അപലപിച്ചു.
ബജ്രംഗ്ദൾ പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി സത്ന ജില്ലയിലെ ബുംകാർ സ്വദേശിയാണു പരാതി നൽകിയത്. ഇയാളെ പണം നൽകി വൈദികൻ മാമ്മോദീസയ്ക്കു പ്രേരിപ്പിച്ചെന്നാണു പരാതിയിലുള്ളത്. എന്നാൽ, പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ.മംഗലപ്പിള്ളി പറയുന്നു. അതേസമയം, വ്യാജപരാതിയിൽ വൈദികനെതിരേ കേസെടുക്കാനും കോടതിയിൽ ഹാജരാക്കാനും തിടുക്കം കാണിച്ച പോലീസ്, മർദിച്ചതിനും കാർ തീയിട്ടതിനും അക്രമികൾക്കെതിരേ വൈദികർ കൊടുത്ത പരാതിയിൽ ഇനിയും അറസ്റ്റിനു തുനിഞ്ഞിട്ടില്ല.സത്നയിൽനിന്നു പന്ത്രണ്ടു കിലോമീറ്റർ ദൂരത്തുള്ള ബുംകാർ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം നാട്ടുകാർക്കായി സെമിനാരിയിലെ വൈദികരും വിദ്യാർഥികളും ഒരുക്കിയ കാരളും ക്രിസ്മസ് ആഘോഷവും തടയാൻ ഒരു സംഘം ബജ്രംഗ്ദൾ പ്രവർത്തകർ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഗ്രാമത്തിനു പുറത്തുനിന്ന് എത്തിയ ഇവർ പോലീസിനെ വിളിച്ചുവരുത്തി വൈദികരെയും വിദ്യാർഥികളെയും കസ്റ്റഡിയിലെടുക്കാൻ നിർബന്ധിച്ചു. തുടർന്നു രാത്രിയിൽ മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞുവച്ച ഇവരെ ഇന്നലെ പുലർച്ചെ മൂന്നോടെയാണു വിട്ടയച്ചത്.
സെന്റ് എഫ്രേംസ് സെമിനാരി റെക്ടർ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കൽ, വൈസ് റെക്ടർ ഫാ.അലക്സ് പണ്ടാരക്കാപ്പിൽ, ഫാ.ജോർജ് മംഗലപ്പള്ളി എന്നിവരെയും മുപ്പതു വൈദിക വിദ്യാർഥികളെയുമാണു സ്റ്റേഷനിൽ രാത്രി മുഴുവൻ തടഞ്ഞുവച്ചത്. ഇവരെ സന്ദർശിക്കാനെത്തിയ ക്ലരീഷൻ വൈദികനായ ഫാ.ജോർജ് പേട്ടയിലിന്റെ കാർ സ്റ്റേഷനു പുറത്ത് അക്രമികൾ അഗ്നിക്കിരയാക്കി. കാർ പൂർണമായും കത്തിനശിച്ചു.
പോലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ വൈദികരും മറ്റുള്ളവരും വീണ്ടും പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സംഭവത്തെക്കുറിച്ചു ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യനു പരാതി നൽകിയിട്ടുണ്ടെന്നു സത്ന രൂപത വികാരി ജനറാൾ ഫാ.ജോണ് തോപ്പിൽ അറിയിച്ചു.
മതപരിവർത്തനം നടത്തുന്നുവെന്നതു വ്യാജമായ ആരോപണമാണ്.
ബുംകാർ ഉൾപ്പെടെയുള്ള സത്നയിലെ വിവിധ ഗ്രാമങ്ങളിൽ വർഷങ്ങളായി വൈദികരും സെമിനാരി വിദ്യാർഥികളും സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമവാസികൾ ഇക്കാര്യത്തിൽ ഇതുവരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.
ബുംകാറിലെയും പോലീസ് സ്റ്റേഷനിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ വൈകുന്നേരം സത്ന ബിഷപ്സ് ഹൗസിൽ പ്രത്യേക യോഗം ചേർന്നു. അതേസമയം, ആസൂത്രിതമായ ആക്രമണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സിബിസിഐ സംഭവത്തെ അപലപിച്ചു.