ജയ്പുർ: ബംഗാളി മുസ്ലിം തൊഴിലാളി അതിക്രൂരമായി കൊല്ലപ്പെട്ട രാജസ്ഥാനിലെ ഉദയ്പുരിൽ കർഫ്യൂ തുടരുന്നു. സമുദായകലാപം ഉണ്ടായേക്കുമെന്ന ഭയത്തിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ 24 മണിക്കൂർകൂടി നിർത്തിവയ്ക്കുമെന്ന് ഇന്നലെ പോലീസ് അറിയിച്ചു.
കൊലപാതകം നടത്തിയ ശംഭുലാൽ റെഗാറിനു പിന്തുണയുമായി ഒരു വിഭാഗം പ്രകടനം നടത്തുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ. വ്യാഴാഴ്ച റാലി നടത്താൻ ശ്രമിച്ചവർക്കു നേർക്ക് ലാത്തിച്ചാർജുണ്ടായി. കല്ലേറിൽ 30 പോലീസുകാർക്കു പരിക്കേറ്റു. ഇരുന്നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാലിക്കായി സോഷ്യൽമീഡിയയിൽ ആഹ്വാനം ചെയ്ത ഉപ്ദേശ് റാണ എന്നയാളെ അറസ്റ്റ് ചെയ്തു.
ആറിനാണ് ക്രൂരകൃത്യം അരങ്ങേറിയത്. മുഹമ്മദ് അഫ്രാസുൾ എന്ന ബംഗാൾസ്വദേശിയെ വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹം ചുട്ടുകരിക്കുകയും ചെയ്തു. ശംഭുലാൽ തന്റെ നീചകൃത്യങ്ങൾ 14വയസുള്ള അനന്തരവനെകൊണ്ടു മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ ഇടുകയും ചെയ്തു.
കൊലപാതകം നടത്തിയ ശംഭുലാൽ റെഗാറിനു പിന്തുണയുമായി ഒരു വിഭാഗം പ്രകടനം നടത്തുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലുകൾ. വ്യാഴാഴ്ച റാലി നടത്താൻ ശ്രമിച്ചവർക്കു നേർക്ക് ലാത്തിച്ചാർജുണ്ടായി. കല്ലേറിൽ 30 പോലീസുകാർക്കു പരിക്കേറ്റു. ഇരുന്നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാലിക്കായി സോഷ്യൽമീഡിയയിൽ ആഹ്വാനം ചെയ്ത ഉപ്ദേശ് റാണ എന്നയാളെ അറസ്റ്റ് ചെയ്തു.
ആറിനാണ് ക്രൂരകൃത്യം അരങ്ങേറിയത്. മുഹമ്മദ് അഫ്രാസുൾ എന്ന ബംഗാൾസ്വദേശിയെ വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹം ചുട്ടുകരിക്കുകയും ചെയ്തു. ശംഭുലാൽ തന്റെ നീചകൃത്യങ്ങൾ 14വയസുള്ള അനന്തരവനെകൊണ്ടു മൊബൈലിൽ പകർത്തി ഇന്റർനെറ്റിൽ ഇടുകയും ചെയ്തു.