അഹമ്മദാബാദ്: അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്വിക്കെതിരേ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കന്പനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണു റിലയൻസ് ഗ്രൂപ്പ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. വൻകിട കന്പനികൾ വായ്പയെടുത്ത 1.88 ലക്ഷം കോടി കേന്ദ്ര സർക്കാർ എഴുതിത്തള്ളിയെന്നു സിംഗ്വി ആരോപിച്ചിരുന്നു. 50 വൻകിട കന്പനികൾ 8.35 ലക്ഷം കോടി രൂപ ബാങ്കുകൾക്കു തിരിച്ചടയ്ക്കാനുണ്ടെന്നും അതിൽ ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിലയൻസ്(അനിൽ അംബാനി ഗ്രൂപ്പ്, അദാനി എ എന്നീ കന്പനികൾ മൂന്നു ലക്ഷം കോടി അടയ്ക്കാനുണ്ടെന്നുമായിരുന്നു സിംഗ്വിയുടെ പരാമർശം.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കന്പനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണു റിലയൻസ് ഗ്രൂപ്പ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. വൻകിട കന്പനികൾ വായ്പയെടുത്ത 1.88 ലക്ഷം കോടി കേന്ദ്ര സർക്കാർ എഴുതിത്തള്ളിയെന്നു സിംഗ്വി ആരോപിച്ചിരുന്നു. 50 വൻകിട കന്പനികൾ 8.35 ലക്ഷം കോടി രൂപ ബാങ്കുകൾക്കു തിരിച്ചടയ്ക്കാനുണ്ടെന്നും അതിൽ ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റിലയൻസ്(അനിൽ അംബാനി ഗ്രൂപ്പ്, അദാനി എ എന്നീ കന്പനികൾ മൂന്നു ലക്ഷം കോടി അടയ്ക്കാനുണ്ടെന്നുമായിരുന്നു സിംഗ്വിയുടെ പരാമർശം.