ന്യൂഡൽഹി: കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയുടെ നിർമാണ പ്രവർത്തി ആരംഭിക്കുന്നതിന് നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നൽകിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എം.കെ. രാഘവൻ എംപിയെ അറിയിച്ചു. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രൊജക്ടാണിത്.
കന്യാകുമാരി-പനവേൽ ദേശീയപാതയുടെ ഭാഗമായി എൻ എച്ച് 66 -ൽ കാസർഗോഡ് തലപ്പാടിയിൽ നിന്ന് 230.400 കിലോമീറ്റർ മുതൽ 258.800 കിലോമീറ്റർ വരെയുള്ള ഭാഗത്ത് മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റർ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപയാണ് മതിപ്പ് ചെലവ്. കിലോമീറ്ററിന് മതിപ്പുവില നോക്കുന്പോൾ ഏറ്റവും ചെലവേറിയ ദേശീയ പാതകളിൽ ഒന്നായി ഇത് മാറും.
കന്യാകുമാരി-പനവേൽ ദേശീയപാതയുടെ ഭാഗമായി എൻ എച്ച് 66 -ൽ കാസർഗോഡ് തലപ്പാടിയിൽ നിന്ന് 230.400 കിലോമീറ്റർ മുതൽ 258.800 കിലോമീറ്റർ വരെയുള്ള ഭാഗത്ത് മൊത്തം 28.4 കിലോമീറ്ററാണ് ആറുവരി ബൈപ്പാസ് വരുന്നത്. 28.4 കിലോമീറ്റർ ദൂരത്തിന് 1424.774 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു കിലോമീറ്ററിന് 50.31 കോടി രൂപയാണ് മതിപ്പ് ചെലവ്. കിലോമീറ്ററിന് മതിപ്പുവില നോക്കുന്പോൾ ഏറ്റവും ചെലവേറിയ ദേശീയ പാതകളിൽ ഒന്നായി ഇത് മാറും.