മുംബൈ: പൊതുമേഖലാ സ്ഥാപനമായ എനർജി എഫിഷൻസി സർവീസസ് ലിമിറ്റഡിന് (ഇഇഎസ്എൽ) വാഗ്ദാനം ചെയ്തിരുന്നതുപോലെ ആദ്യ ബാച്ച് ഇലക്ട്രിക് കാറുകൾ ടാറ്റാ മോട്ടോഴ്സ് കൈമാറി. ടാറ്റയുടെ സെഡാൻ മോഡലായ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പാണ് കൈമാറിയത്. ഇഇഎസ്എലിൽനിന്ന് 10,000 ഇലക്ട്രിക് കാറുകളുടെ ടെൻഡറായിരുന്നു ടാറ്റ നേടിയത്. ടാറ്റാ മോട്ടോഴ്സ് സിഇഒയും എംഡിയുമായ ഗ്വണ്ടർ ബുച്ചെക്ക് ഇഇഎസ്എൽ എംഡി സൗരഭ് കുമാറിന് താക്കോൽ കൈമാറി.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബുച്ചെക്ക് പറഞ്ഞു.
ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഇലക്ട്രിക് ടിഗോറിനെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകളും ഓട്ടോമാറ്റിക്കും എസിയുള്ളതുമാണ്. സിംഗിൾ സ്പീഡ് ആയതിനാൽ യാത്രക്കാർക്ക് സുഖകരമായ യാത്ര സമ്മാനിക്കും എന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഈ വർഷം സെപ്റ്റംബറിലാണ് 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ടെൻഡർ ടാറ്റയ്ക്കു ലഭിച്ചത്. കരാർ പ്രകാരം 250 കാറുകളാണ് ഈ മാസം കൈമാറിയത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബുച്ചെക്ക് പറഞ്ഞു.
ബേസ്, പ്രീമിയം, ഹൈ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ഇലക്ട്രിക് ടിഗോറിനെ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ വേരിയന്റുകളും ഓട്ടോമാറ്റിക്കും എസിയുള്ളതുമാണ്. സിംഗിൾ സ്പീഡ് ആയതിനാൽ യാത്രക്കാർക്ക് സുഖകരമായ യാത്ര സമ്മാനിക്കും എന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ഈ വർഷം സെപ്റ്റംബറിലാണ് 10,000 ഇലക്ട്രിക് വാഹനങ്ങളുടെ ടെൻഡർ ടാറ്റയ്ക്കു ലഭിച്ചത്. കരാർ പ്രകാരം 250 കാറുകളാണ് ഈ മാസം കൈമാറിയത്.