സിയൂൾ: ഉത്തരകൊറിയയിൽ അധികാരശ്രേണിയിൽ രണ്ടാമനും സൈനികമേധാവിയുമായ ജനറൽ ഹാംഗ് പ്യോംഗ് സോയെ ഏകാധിപതി കിം ജോംഗ് ഉൻ വധശിക്ഷയ്ക്കു വിധേയനാക്കിയെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുനാളായി ജനറലിനെ കാണാനില്ലാത്തതാണ് ഇത്തരമൊരു നിഗമനത്തിനാധാരം.
കിമ്മിനു ശേഷം ഏറ്റവും കരുത്തനായ നേതാവെന്നാണ് ജനറൽ ഹാംഗ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൈനിക കാര്യങ്ങളിൽ അന്തിമവാക്കായ മിലിട്ടറി പോളിറ്റ് ബ്യൂറോയുടെ ഡയറക്ടറായിരുന്നു ജനറൽ ഹാംഗ്. ഒക്ടോബർ 13 മുതൽ അദ്ദേഹത്തെ കാണാനില്ല.
ജനറൽ ഹാംഗിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കിം വോൺ-ഹോംഗിനെയും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് മിലിട്ടറി പോളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കിയശേഷം ശിക്ഷയ്ക്കു വിധേയരാക്കിയെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറഞ്ഞു. ദക്ഷിണകൊറിയൻ ചാരസംഘടനകൾ പാർലമെന്റ് സമിതിക്കു നല്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വാർത്തകൾ.
കിം വോൺ-ഹോംഗിനു ജയിൽ ശിക്ഷയാണു നല്കിയത്. ജനറൽ ഹാംഗിനെ ഡെത്ത് സ്ക്വാഡ്(മരണശിക്ഷ നടപ്പാക്കുന്ന സംഘം) വകവരുത്തിയെന്നും അനുമാനിക്കുന്നു.
ഏകാധിപതി കിമ്മിന്റെ സംഘത്തിലെ പ്രധാനി കൂടിയായിരുന്നു ജനറൽ ഹാംഗ്. ഉത്തരകൊറിയയുടെ ആണവപദ്ധതികളിലടക്കം അദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. ഏതാനും ദിവസം മുന്പു നടന്ന പ്രതിരോധ കോൺഫറൻസിലടക്കം ജനറൽ ഉൾപ്പെട്ടിരുന്നില്ല. കിമ്മിന്റെ ഇളയ സഹോദരിയുടെ ഭർത്താവിന്റെ പിതാവും ഭരണത്തിലെ മറ്റൊരു പ്രമുഖനുമായ ചോയ് റ്യോംഗ് ഹെയും ജനറലും തമ്മിൽ രസത്തിലല്ലായിരുന്നു.
കിമ്മിനോട് അടുത്തു നിന്നിരുന്ന നേതാക്കൾ ഇതിനു മുന്പും വധശിക്ഷയ്ക്ക് ഇരകളായിട്ടുണ്ട്. പാർട്ടിയിലും പട്ടാളത്തിലുമുള്ള തന്റെ ശത്രുക്കളെ കിം വിമാനവേധ തോക്കുപയോഗിച്ചും പട്ടികളെക്കൊണ്ടു കടിപ്പിച്ചും കൊന്നിട്ടുണ്ടെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കിമ്മിനു ശേഷം ഏറ്റവും കരുത്തനായ നേതാവെന്നാണ് ജനറൽ ഹാംഗ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. സൈനിക കാര്യങ്ങളിൽ അന്തിമവാക്കായ മിലിട്ടറി പോളിറ്റ് ബ്യൂറോയുടെ ഡയറക്ടറായിരുന്നു ജനറൽ ഹാംഗ്. ഒക്ടോബർ 13 മുതൽ അദ്ദേഹത്തെ കാണാനില്ല.
ജനറൽ ഹാംഗിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കിം വോൺ-ഹോംഗിനെയും കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് മിലിട്ടറി പോളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കിയശേഷം ശിക്ഷയ്ക്കു വിധേയരാക്കിയെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറഞ്ഞു. ദക്ഷിണകൊറിയൻ ചാരസംഘടനകൾ പാർലമെന്റ് സമിതിക്കു നല്കിയ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വാർത്തകൾ.
കിം വോൺ-ഹോംഗിനു ജയിൽ ശിക്ഷയാണു നല്കിയത്. ജനറൽ ഹാംഗിനെ ഡെത്ത് സ്ക്വാഡ്(മരണശിക്ഷ നടപ്പാക്കുന്ന സംഘം) വകവരുത്തിയെന്നും അനുമാനിക്കുന്നു.
ഏകാധിപതി കിമ്മിന്റെ സംഘത്തിലെ പ്രധാനി കൂടിയായിരുന്നു ജനറൽ ഹാംഗ്. ഉത്തരകൊറിയയുടെ ആണവപദ്ധതികളിലടക്കം അദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു. ഏതാനും ദിവസം മുന്പു നടന്ന പ്രതിരോധ കോൺഫറൻസിലടക്കം ജനറൽ ഉൾപ്പെട്ടിരുന്നില്ല. കിമ്മിന്റെ ഇളയ സഹോദരിയുടെ ഭർത്താവിന്റെ പിതാവും ഭരണത്തിലെ മറ്റൊരു പ്രമുഖനുമായ ചോയ് റ്യോംഗ് ഹെയും ജനറലും തമ്മിൽ രസത്തിലല്ലായിരുന്നു.
കിമ്മിനോട് അടുത്തു നിന്നിരുന്ന നേതാക്കൾ ഇതിനു മുന്പും വധശിക്ഷയ്ക്ക് ഇരകളായിട്ടുണ്ട്. പാർട്ടിയിലും പട്ടാളത്തിലുമുള്ള തന്റെ ശത്രുക്കളെ കിം വിമാനവേധ തോക്കുപയോഗിച്ചും പട്ടികളെക്കൊണ്ടു കടിപ്പിച്ചും കൊന്നിട്ടുണ്ടെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.