വാഷിംഗ്ടൺ ഡിസി: യുഎൻ പ്രമേയങ്ങൾ കാറ്റിൽപ്പറത്തി ഇറാൻ യെമനിലെ ഹൗതി വിമതർക്ക് മിസൈലുകൾ നൽകിയെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി പറഞ്ഞു.
തെളിവായി ഏതാനും മിസൈൽ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും റിപ്പോർട്ടർമാരെ കാണിച്ചു. നവംബറിൽ ഹൗതികൾ സൗദിയിലെ റിയാദ് അന്തർദേശീയ വിമാനത്താവളത്തിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തുംമുന്പ് പേട്രിയട്ട് മിസൈൽ സംവിധാനം ഉപയോഗിച്ച് സൗദി ഈ മിസൈൽ തകർത്തു.
വാഷിംഗ്ടൺ പ്രാന്തത്തിലെ വ്യോമകേന്ദ്രത്തിൽ നിക്കി ഹേലി നടത്തിയ പത്രസമ്മേളനത്തിൽ റിയാദിൽനിന്നു കിട്ടിയ മിസൈൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചു. ഇറാനിൽ നിർമിച്ച മിസൈലാണിത്. അവർ ഹൗതികൾക്കു നൽകി.
ഹൗതികൾ സിവിലിയൻ വിമാനത്താവളത്തിനു നേർക്കു പ്രയോഗിച്ചു. നൂറുകണക്കിനാളുകളുടെ ജീവൻ അപകടത്തിലാകുമായിരുന്നു. -ഹേലി ചൂണ്ടിക്കാട്ടി. ഇറാനു കടുത്ത ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. കത്തിക്കരിഞ്ഞ മിസൈൽ അവശിഷ്ടങ്ങൾക്കു പുറമേ യെമനിൽനിന്നു സൗദികൾ കണ്ടെടുത്ത ഒരു ഡ്രോണിന്റെയും ടാങ്കുവേധ ആയുധത്തിന്റെയും അവശിഷ്ടങ്ങളും ഹേലി റിപ്പോർട്ടർമാരെ കാണിച്ചു.
ഹേലിയുടെ ആരോപണം നിഷേധിച്ച ഇറാൻ ആയുധാവശിഷ്ടങ്ങൾ വ്യാജമാണെന്നു പറഞ്ഞു. ഇറാനെതിരേ കർക്കശ നയം സ്വീകരിക്കാൻ അമേരിക്ക തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പത്രസമ്മേളനമെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
തെളിവായി ഏതാനും മിസൈൽ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും റിപ്പോർട്ടർമാരെ കാണിച്ചു. നവംബറിൽ ഹൗതികൾ സൗദിയിലെ റിയാദ് അന്തർദേശീയ വിമാനത്താവളത്തിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ അയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിലെത്തുംമുന്പ് പേട്രിയട്ട് മിസൈൽ സംവിധാനം ഉപയോഗിച്ച് സൗദി ഈ മിസൈൽ തകർത്തു.
വാഷിംഗ്ടൺ പ്രാന്തത്തിലെ വ്യോമകേന്ദ്രത്തിൽ നിക്കി ഹേലി നടത്തിയ പത്രസമ്മേളനത്തിൽ റിയാദിൽനിന്നു കിട്ടിയ മിസൈൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചു. ഇറാനിൽ നിർമിച്ച മിസൈലാണിത്. അവർ ഹൗതികൾക്കു നൽകി.
ഹൗതികൾ സിവിലിയൻ വിമാനത്താവളത്തിനു നേർക്കു പ്രയോഗിച്ചു. നൂറുകണക്കിനാളുകളുടെ ജീവൻ അപകടത്തിലാകുമായിരുന്നു. -ഹേലി ചൂണ്ടിക്കാട്ടി. ഇറാനു കടുത്ത ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. കത്തിക്കരിഞ്ഞ മിസൈൽ അവശിഷ്ടങ്ങൾക്കു പുറമേ യെമനിൽനിന്നു സൗദികൾ കണ്ടെടുത്ത ഒരു ഡ്രോണിന്റെയും ടാങ്കുവേധ ആയുധത്തിന്റെയും അവശിഷ്ടങ്ങളും ഹേലി റിപ്പോർട്ടർമാരെ കാണിച്ചു.
ഹേലിയുടെ ആരോപണം നിഷേധിച്ച ഇറാൻ ആയുധാവശിഷ്ടങ്ങൾ വ്യാജമാണെന്നു പറഞ്ഞു. ഇറാനെതിരേ കർക്കശ നയം സ്വീകരിക്കാൻ അമേരിക്ക തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പത്രസമ്മേളനമെന്നു നിരീക്ഷകർ വിലയിരുത്തുന്നു.