അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തശേഷം പോളിംഗ് ബൂത്തിനു പുറത്തു കാത്തുനിന്നവർക്കിടയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടന്നതു വിവാദമായി. അഹമ്മദാബാദിലെ സബർമതി നിഷാൻ ഹൈസ്കൂളിലാണു മോദി സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ടർമാരുൾപ്പെടെ ആയിരങ്ങൾ ഈ സമയം സ്കൂളിനു പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. വോട്ട് ചെയ്തു പുറത്തിറങ്ങിയ പ്രധാനമന്ത്രി മഷിയടയാളം പതിഞ്ഞ വിരൽ ഉയർത്തിക്കാട്ടി ജനക്കൂട്ടത്തിനു സമീപത്തേക്കു നീങ്ങി. എണ്ണൂറ് മീറ്ററോളം ആളുകൾക്കൊപ്പം സഞ്ചരിച്ചാണു മോദി വാഹനത്തിനു സമീപമെത്തിയത്. തുടർന്ന് കാറിന്റെ ചവിട്ടുപടിയിൽനിന്നു മോദി ജനങ്ങളെ അഭിവാദ്യംചെയ്തു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതു ചട്ടങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാവയായി പ്രവർത്തിക്കുകയാണെന്നും മോദിക്കും ബിജെപിക്കുമെതിരേ നടപടി സ്വീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കു നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ പരാതി പരിശോധിച്ചുവരികയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണം അവസാനിച്ച ശേഷം മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയ്ക്കെതിരേ പരാതി നൽകി ബിജെപിയും തിരിച്ചടിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇതുസംബന്ധിച്ച പരാതി നൽകുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ ആക്രമണമാണു കോൺഗ്രസ് നേതൃത്വം നടത്തിയത്. മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെപ്പോലെയാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ. ജോതി പ്രവർത്തിക്കുന്നത്. തോൽവി ഉറപ്പായതോടെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോ അരങ്ങേറുകയായിരുന്നുവെന്നു ഗുജറാത്തിലെ കോൺഗ്രസിന്റെ ചുമതലയുള്ള അശോക് ഗെഹ്ലോട്ടും മുതിർന്ന നേതാവ് രൺദീപ് സുർജേവാലയും ആരോപിച്ചു. അവസാന കച്ചിത്തുരുന്പിൽ ആശ്രയം തേടുകയാണു മോദി. ബിജെപിയുടെ ഒരു പരാതി ലഭിച്ച് 30 മിനിറ്റിനകം വാർത്താ ചാനലുകൾക്കും പത്രങ്ങൾക്കുമെതിരേ കേസെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കേന്ദ്രമന്ത്രിമാർക്കുമെതിരേ കേസെടുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.
വോട്ടർമാരുൾപ്പെടെ ആയിരങ്ങൾ ഈ സമയം സ്കൂളിനു പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. വോട്ട് ചെയ്തു പുറത്തിറങ്ങിയ പ്രധാനമന്ത്രി മഷിയടയാളം പതിഞ്ഞ വിരൽ ഉയർത്തിക്കാട്ടി ജനക്കൂട്ടത്തിനു സമീപത്തേക്കു നീങ്ങി. എണ്ണൂറ് മീറ്ററോളം ആളുകൾക്കൊപ്പം സഞ്ചരിച്ചാണു മോദി വാഹനത്തിനു സമീപമെത്തിയത്. തുടർന്ന് കാറിന്റെ ചവിട്ടുപടിയിൽനിന്നു മോദി ജനങ്ങളെ അഭിവാദ്യംചെയ്തു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി റോഡ് ഷോ നടത്തിയതു ചട്ടങ്ങളുടെ ലംഘനമാണെന്നു കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പാവയായി പ്രവർത്തിക്കുകയാണെന്നും മോദിക്കും ബിജെപിക്കുമെതിരേ നടപടി സ്വീകരിക്കാൻ അവർ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കു നൂറുകണക്കിനു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ പരാതി പരിശോധിച്ചുവരികയാണെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരണം അവസാനിച്ച ശേഷം മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പുറത്തിറക്കിയ വീഡിയോ പ്രസ്താവനയ്ക്കെതിരേ പരാതി നൽകി ബിജെപിയും തിരിച്ചടിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഇതുസംബന്ധിച്ച പരാതി നൽകുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രൂക്ഷമായ ആക്രമണമാണു കോൺഗ്രസ് നേതൃത്വം നടത്തിയത്. മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെപ്പോലെയാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ. ജോതി പ്രവർത്തിക്കുന്നത്. തോൽവി ഉറപ്പായതോടെ ചട്ടങ്ങൾ കാറ്റിൽപ്പറത്തി മോദിയുടെ നേതൃത്വത്തിൽ റോഡ് ഷോ അരങ്ങേറുകയായിരുന്നുവെന്നു ഗുജറാത്തിലെ കോൺഗ്രസിന്റെ ചുമതലയുള്ള അശോക് ഗെഹ്ലോട്ടും മുതിർന്ന നേതാവ് രൺദീപ് സുർജേവാലയും ആരോപിച്ചു. അവസാന കച്ചിത്തുരുന്പിൽ ആശ്രയം തേടുകയാണു മോദി. ബിജെപിയുടെ ഒരു പരാതി ലഭിച്ച് 30 മിനിറ്റിനകം വാർത്താ ചാനലുകൾക്കും പത്രങ്ങൾക്കുമെതിരേ കേസെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും കേന്ദ്രമന്ത്രിമാർക്കുമെതിരേ കേസെടുത്തില്ലെന്നും കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി.