ബുവേനോസ് ആരിസ്: അമേരിക്കയുടെ നിഷേധാത്മക നിലപാടുകളെ തുടർന്ന് ഒരു വിഷയത്തിലും ധാരണ ഉണ്ടാക്കാതെ ലോകവ്യാപാരസംഘടന (ഡബ്ല്യുടിഒ) യുടെ സമ്മേളനം സമാപിച്ചു. പതിനൊന്നാമത് മന്ത്രിതല സമ്മേളനത്തിന്റെ ദയനീയ പരാജയം സംഘടനയുടെ അന്ത്യത്തിന്റെ തുടക്കമാകുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നേരത്തേ വാണിജ്യ ഉദാരവത്കരണവും ആഗോളവത്കരണവും ആവശ്യപ്പെട്ടു മറ്റു രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരുന്നത് അമേരിക്കയാണ്. ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയതോടെ ആ നയം മാറി.
നിരാശാജനകമാണു സംഭവഗതി എന്നു ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ റോബർത്തു അസെവെഡൂ പറഞ്ഞു. സംഘടന വഴിത്തിരിവിൽ ആണെന്നു സമ്മേളനത്തിന്റെ ചെയർപേഴ്സൺ സൂസന്ന മൽകോറയും പറഞ്ഞു.
ഇന്ത്യ ഈ സമ്മേളനത്തിലെങ്കിലും ഭക്ഷ്യസബ്സിഡി കാര്യത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിച്ചാണു പോയത്. ചർച്ച ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല.
സംഘടനയുടെയും അതുവഴി ലോകവ്യാപാര ഉടന്പടിയുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.
നിലവിലുള്ള തീരുമാനങ്ങളും ഉടന്പടികളും തന്നെ നടപ്പാക്കാൻ പറ്റുമോ എന്നതുതന്നെ സംശയത്തിലാണ്.
സംഘടനയുടെ ഏറ്റവും പ്രധാന സമിതിയായ തർക്കപരിഹാര അപ്പലേറ്റ് ബോഡിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്താൻ അമേരിക്ക സമ്മതിക്കുന്നില്ല. ഈ നില തുടർന്നാൽ ഏഴംഗ അപ്പലേറ്റ് ബോഡി അടുത്തവർഷം മൂന്നംഗസമിതിയായി ചുരുങ്ങും.
ഇന്ത്യക്കു തിരിച്ചടി
അമേരിക്കയെ പേരെടുത്തു പറയാതെ വിമർശിച്ചു കൊണ്ട് ഇന്ത്യയുടെ വാണിജ്യമന്ത്രാലയം, സമ്മേളനപരാജയത്തെപ്പറ്റി പ്രസ്താവന ഇറക്കി.
കൃഷിക്കാര്യത്തിൽ ഒരു രാജ്യത്തിന്റെ കടുത്ത നിലപാടാണു ധാരണയ്ക്കു തടസമായതെന്ന് ഇന്ത്യ പറഞ്ഞു.
കൃഷി- ഭക്ഷ്യ സബ്സിഡി നിർണയിക്കാനുള്ള ഫോർമുല മാറ്റണമെന്നതായിരുന്നു ഇന്ത്യയുടെ മുഖ്യ ആവശ്യം. നയ്റോബിയിൽ (2015) ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യക്ക് ഉറപ്പ് നൽകിയിരുന്നു.
ആ ഉറപ്പ് വച്ചാണ് ഇന്ത്യ അന്നു വാണിജ്യ സഹായകതാ ഉടന്പടിയെ പിന്തുണച്ചത്. ഇപ്പോൾ യുഎസ് പ്രസിഡന്റ് മാറിയതോടെ ഇന്ത്യക്കു വൻ നഷ്ടമായി.
ലോകവ്യാപാരസംഘടന പ്രവർത്തനക്ഷമമല്ലാതാകുമെങ്കിൽ ഇന്ത്യക്കു തോന്നുംപടി പ്രവർത്തിക്കാം എന്ന സാഹചര്യമുണ്ട്.
പക്ഷേ, അപ്പോൾ മറ്റു രാജ്യങ്ങളും വാണിജ്യനിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കും. അതു തടയാൻ ഇന്ത്യക്കു സംവിധാനം ഉണ്ടാവുകയില്ല.
നേരത്തേ വാണിജ്യ ഉദാരവത്കരണവും ആഗോളവത്കരണവും ആവശ്യപ്പെട്ടു മറ്റു രാജ്യങ്ങളെ സമ്മർദത്തിലാക്കിയിരുന്നത് അമേരിക്കയാണ്. ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയതോടെ ആ നയം മാറി.
നിരാശാജനകമാണു സംഭവഗതി എന്നു ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ റോബർത്തു അസെവെഡൂ പറഞ്ഞു. സംഘടന വഴിത്തിരിവിൽ ആണെന്നു സമ്മേളനത്തിന്റെ ചെയർപേഴ്സൺ സൂസന്ന മൽകോറയും പറഞ്ഞു.
ഇന്ത്യ ഈ സമ്മേളനത്തിലെങ്കിലും ഭക്ഷ്യസബ്സിഡി കാര്യത്തിൽ അനുകൂല തീരുമാനം പ്രതീക്ഷിച്ചാണു പോയത്. ചർച്ച ചെയ്തതല്ലാതെ ഒന്നും സംഭവിച്ചില്ല.
സംഘടനയുടെയും അതുവഴി ലോകവ്യാപാര ഉടന്പടിയുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.
നിലവിലുള്ള തീരുമാനങ്ങളും ഉടന്പടികളും തന്നെ നടപ്പാക്കാൻ പറ്റുമോ എന്നതുതന്നെ സംശയത്തിലാണ്.
സംഘടനയുടെ ഏറ്റവും പ്രധാന സമിതിയായ തർക്കപരിഹാര അപ്പലേറ്റ് ബോഡിയിലെ ജഡ്ജിമാരുടെ ഒഴിവുകൾ നികത്താൻ അമേരിക്ക സമ്മതിക്കുന്നില്ല. ഈ നില തുടർന്നാൽ ഏഴംഗ അപ്പലേറ്റ് ബോഡി അടുത്തവർഷം മൂന്നംഗസമിതിയായി ചുരുങ്ങും.
ഇന്ത്യക്കു തിരിച്ചടി
അമേരിക്കയെ പേരെടുത്തു പറയാതെ വിമർശിച്ചു കൊണ്ട് ഇന്ത്യയുടെ വാണിജ്യമന്ത്രാലയം, സമ്മേളനപരാജയത്തെപ്പറ്റി പ്രസ്താവന ഇറക്കി.
കൃഷിക്കാര്യത്തിൽ ഒരു രാജ്യത്തിന്റെ കടുത്ത നിലപാടാണു ധാരണയ്ക്കു തടസമായതെന്ന് ഇന്ത്യ പറഞ്ഞു.
കൃഷി- ഭക്ഷ്യ സബ്സിഡി നിർണയിക്കാനുള്ള ഫോർമുല മാറ്റണമെന്നതായിരുന്നു ഇന്ത്യയുടെ മുഖ്യ ആവശ്യം. നയ്റോബിയിൽ (2015) ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യക്ക് ഉറപ്പ് നൽകിയിരുന്നു.
ആ ഉറപ്പ് വച്ചാണ് ഇന്ത്യ അന്നു വാണിജ്യ സഹായകതാ ഉടന്പടിയെ പിന്തുണച്ചത്. ഇപ്പോൾ യുഎസ് പ്രസിഡന്റ് മാറിയതോടെ ഇന്ത്യക്കു വൻ നഷ്ടമായി.
ലോകവ്യാപാരസംഘടന പ്രവർത്തനക്ഷമമല്ലാതാകുമെങ്കിൽ ഇന്ത്യക്കു തോന്നുംപടി പ്രവർത്തിക്കാം എന്ന സാഹചര്യമുണ്ട്.
പക്ഷേ, അപ്പോൾ മറ്റു രാജ്യങ്ങളും വാണിജ്യനിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കും. അതു തടയാൻ ഇന്ത്യക്കു സംവിധാനം ഉണ്ടാവുകയില്ല.