വാഷിംഗ്ടൺ ഡിസി: യുഎസിലെ റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടർ സിസ്റ്റം തകരാറാക്കിയ സൈബർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ വിദ്യാർഥി പരസ് ഝാ(21) കുറ്റം സമ്മതിച്ചു.
സർവറിന്റെ പ്രവർത്തനം നിലച്ചതിനാൽ സ്റ്റാഫും വിദ്യാർഥികളും തമ്മിലുള്ള വിവരവിനിമയം അസാധ്യമായി. വിദ്യാർഥികൾക്കുള്ള അസൈൻമെന്റുകളും നൽ്കാനായില്ല. നൂറുകണക്കിനു വിദ്യാർഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു.
2014നവംബറിനും 2016 സെപ്റ്റംബറിനും ഇടയ്ക്ക് നിരവധി തവണ ഝാ കംപ്യൂട്ടർ ആക്രമണം നടത്തിയെന്നു ന്യൂജേഴ്സിയിലെ ട്രെന്റണിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.
പെൻസിൽവേനിയയിൽനിന്നുള്ള ജോസിയാ വൈറ്റ്, ലൂയിസിയാനയിൽനിന്നുള്ള ഡാൽറ്റൺ നോർമൻ എന്നിവരാണു കൂട്ടുപ്രതികൾ.
ഈ കേസിൽ മാർച്ച് 13നു വിധി പറയും.
പത്തുവർഷംവരെ തടവും 2,50,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണു ഝാക്ക് എതിരേ ചുമത്തിയിരിക്കുന്നത്.
സർവറിന്റെ പ്രവർത്തനം നിലച്ചതിനാൽ സ്റ്റാഫും വിദ്യാർഥികളും തമ്മിലുള്ള വിവരവിനിമയം അസാധ്യമായി. വിദ്യാർഥികൾക്കുള്ള അസൈൻമെന്റുകളും നൽ്കാനായില്ല. നൂറുകണക്കിനു വിദ്യാർഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു.
2014നവംബറിനും 2016 സെപ്റ്റംബറിനും ഇടയ്ക്ക് നിരവധി തവണ ഝാ കംപ്യൂട്ടർ ആക്രമണം നടത്തിയെന്നു ന്യൂജേഴ്സിയിലെ ട്രെന്റണിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.
പെൻസിൽവേനിയയിൽനിന്നുള്ള ജോസിയാ വൈറ്റ്, ലൂയിസിയാനയിൽനിന്നുള്ള ഡാൽറ്റൺ നോർമൻ എന്നിവരാണു കൂട്ടുപ്രതികൾ.
ഈ കേസിൽ മാർച്ച് 13നു വിധി പറയും.
പത്തുവർഷംവരെ തടവും 2,50,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണു ഝാക്ക് എതിരേ ചുമത്തിയിരിക്കുന്നത്.