വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയുമായി ഉപാധി വയ്ക്കാതെ ചർച്ചയ്ക്കു തയാറാണെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് രണ്ടാഴ്ച കഴിയുന്പോഴാണു ടില്ലേർസന്റെ വാഗ്ദാനം. ഉത്തരകൊറിയ ആണവനിരായുധീകരണത്തിനു തയാറാവാതെ ചർച്ചയില്ലെന്നു നേരത്തെ ടില്ലേർസൺ പറഞ്ഞിരുന്നതാണ്.
ആണവപദ്ധതിക്കായി ഉത്തരകൊറിയ ഏറെ പണം മുടക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചശേഷമേ ചർച്ച സാധ്യമാവുകയുള്ളു എന്നു ശഠിക്കുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നു അറ്റ്ലാന്റിക് കൗൺസിൽ-കൊറിയ ഫൗണ്ടേഷൻ യോഗത്തിൽ ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഇതേസമയം പ്രസിഡന്റ് ട്രംപിന്റെ ഉത്തരകൊറിയൻ നയത്തിൽ മാറ്റമില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾക്കു മാത്രമല്ല മുഴുവൻ ലോകത്തിനും ഭീഷണിയായി മാറുകയാണ് ഉത്തരകൊറിയ. അവരുടെ പ്രവർത്തനം ആർക്കും ഗുണകരമല്ല. ഉത്തരകൊറിയയ്ക്ക് ഒട്ടും ഗുണകരമല്ല- പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ആണവപദ്ധതിക്കായി ഉത്തരകൊറിയ ഏറെ പണം മുടക്കിയിട്ടുണ്ട്. പദ്ധതി ഉപേക്ഷിച്ചശേഷമേ ചർച്ച സാധ്യമാവുകയുള്ളു എന്നു ശഠിക്കുന്നതു യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നു അറ്റ്ലാന്റിക് കൗൺസിൽ-കൊറിയ ഫൗണ്ടേഷൻ യോഗത്തിൽ ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഇതേസമയം പ്രസിഡന്റ് ട്രംപിന്റെ ഉത്തരകൊറിയൻ നയത്തിൽ മാറ്റമില്ലെന്നു വൈറ്റ് ഹൗസ് പ്രതികരിച്ചു. ജപ്പാൻ, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾക്കു മാത്രമല്ല മുഴുവൻ ലോകത്തിനും ഭീഷണിയായി മാറുകയാണ് ഉത്തരകൊറിയ. അവരുടെ പ്രവർത്തനം ആർക്കും ഗുണകരമല്ല. ഉത്തരകൊറിയയ്ക്ക് ഒട്ടും ഗുണകരമല്ല- പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.