ഈസ്റ്റാംബൂൾ: കിഴക്കൻ ജറുസലമിനെ പലസ്തീൻ രാഷ്ട്ര തലസ്ഥാനമായി അംഗീകരിക്കണമെന്നു രാജ്യാന്തര സമൂഹത്തോട് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കോഓപ്പറേഷൻ(ഒഐസി) ഉച്ചകോടി ആവശ്യപ്പെട്ടു. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെത്തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് തുർക്കിയിലെ ഈസ്റ്റാംബൂളിൽ അടിയന്തര ഒഐസി ഉച്ചകോടി ചേർന്നത്.
ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയിൽ നിന്ന് ഈ പ്രഖ്യാപനത്തോടെ യുഎസ് പുറത്തായിരിക്കുകയാണെന്നും ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിന്റെ കോളനിവത്കരണ, വംശീയ ശുദ്ധീകരണ നയങ്ങൾക്കുള്ള പിന്തുണയാണ് യുഎസ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രേലി പക്ഷപാതം പുലർത്തിയ ട്രംപിനു സമാധാന പ്രക്രിയയിൽ ഒരു പങ്കും വഹിക്കാനാവില്ലെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നടപടി വലിയ കുറ്റമാണ്. ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിനു വാഷിംഗ്ടന്റെ സഹായം പ്രതീക്ഷിച്ച തങ്ങൾക്ക് കനത്ത അടിയാണു കിട്ടിയതെന്നും മധ്യസ്ഥന്റെ റോൾ വഹിക്കാനുള്ള യോഗ്യത യുഎസ് നഷ്ടപ്പെടുത്തിയെന്നും അബ്ബാസ് പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയിൽ നിന്ന് ഈ പ്രഖ്യാപനത്തോടെ യുഎസ് പുറത്തായിരിക്കുകയാണെന്നും ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേലിന്റെ കോളനിവത്കരണ, വംശീയ ശുദ്ധീകരണ നയങ്ങൾക്കുള്ള പിന്തുണയാണ് യുഎസ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രേലി പക്ഷപാതം പുലർത്തിയ ട്രംപിനു സമാധാന പ്രക്രിയയിൽ ഒരു പങ്കും വഹിക്കാനാവില്ലെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ചൂണ്ടിക്കാട്ടി.
ട്രംപിന്റെ നടപടി വലിയ കുറ്റമാണ്. ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിനു വാഷിംഗ്ടന്റെ സഹായം പ്രതീക്ഷിച്ച തങ്ങൾക്ക് കനത്ത അടിയാണു കിട്ടിയതെന്നും മധ്യസ്ഥന്റെ റോൾ വഹിക്കാനുള്ള യോഗ്യത യുഎസ് നഷ്ടപ്പെടുത്തിയെന്നും അബ്ബാസ് പറഞ്ഞു.