അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. മധ്യ-വടക്കൻ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്നു തെരഞ്ഞെടുപ്പ്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഹമ്മദാബാദും വഡോദരയും ഉൾപ്പെടുന്ന മധ്യഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. വടക്കൻ ഗുജറാത്തിൽ കോൺഗ്രസിനാണു പ്രാമുഖ്യം.
93 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപി 52 സീറ്റിലും കോൺഗ്രസ് 39 സീറ്റിലും വിജയിച്ചു. 851 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ(മെഹ്സാന), ദളിത് നേതാവ് ജിഗ്നേഷ് മേവാനി(വഡ്ഗാം), ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ(രാധൻപുർ) തുടങ്ങിയവർ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.
93 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ബിജെപി 52 സീറ്റിലും കോൺഗ്രസ് 39 സീറ്റിലും വിജയിച്ചു. 851 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ(മെഹ്സാന), ദളിത് നേതാവ് ജിഗ്നേഷ് മേവാനി(വഡ്ഗാം), ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ(രാധൻപുർ) തുടങ്ങിയവർ ഇന്നു ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു.