ഇസ്ലാമാബാദ്/ദ ഹേഗ്: പാക് ജയിലിൽ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട് കഴിയുന്നു റിട്ട. നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന് അഭിഭാഷകന്റെ സേവനം അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) പാക്കിസ്ഥാൻ തള്ളി.
ചാരന്റെ കൈയിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും പാക്കിസ്ഥാൻ ആരോപിച്ചു. വിയന്ന കൺവൻഷൻ അനുസരിച്ച് ചാരൻമാർക്ക് നിയമസഹായം അനുവദിക്കാൻ വകുപ്പില്ലെന്നും പാക്കിസ്ഥാൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നതായി എക്സ്പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനുവേണ്ടി ഇന്ത്യൻ ഫോറിൻ ഓഫീസ് ഡയറക്ടർ ഫരീഹ ബുഗ്തിയാണ് ഐസിജെയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ജാദവ് പാക്കിസ്ഥാനിൽ അബദ്ധത്തിൽ എത്തിപ്പെട്ട വ്യക്തിയല്ല. ഇന്ത്യൻ ചാരനാണ്, രാജ്യത്ത് അട്ടിമറി നീക്കം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
ചാരപ്രവൃത്തി ആരോപിച്ച് ഏപ്രിലാണ് 47 കാരനായ ജാദവിന് പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചത്. ഇതിനെത്തുടർന്ന് മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അന്തിമവിധി പുറപ്പെടുവിക്കും വരെ അന്താരാഷ്ട്രകോടതി ജാദവിന്റെ ശിക്ഷ സ്റ്റേ ചെയ്തു.
പാക്കിസ്ഥാന്റെ എതിർസത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങൾ: മുസ്ലിം പേരിൽ പാസ്പോർട്ടുണ്ടാക്കിയാണ് ജാദവ് പാക്കിസ്ഥാനിൽ എത്തിയതെന്ന പാക് വാദം ഇന്ത്യ നിഷേധിച്ചിട്ടില്ല. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനു (റോ) വേണ്ടി ജോലി ചെയ്തിരുന്ന ഒരു നാവികസേനാ കമാൻഡർക്ക് അഭിഭാഷകനെ അനുവദിക്കുക വഴി അയാൾ ചോർത്തിയെടുത്ത വിവരം ശേഖരിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശ്യമെന്നത് തള്ളിക്കളയാനാവില്ല.
കുൽഭൂഷൻ ജാദവ് ചാരപ്രവൃത്തനത്തിനു പിടിയിലായതിനാൽ ഇന്ത്യൻ അഭിഭാഷകരുടെ സേവനം അദ്ദേഹത്തിന് അനുവദിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇറാനിൽനിന്ന് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെത്തിയ ജാദവിനെ കഴിഞ്ഞവർഷം മാർച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 25ന് അമ്മയും ഭാര്യയും ജാദവിനെ സന്ദർശിക്കുന്നതിന് പാക്കിസ്ഥാൻ അനുമതി നല്കിയിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്കും അന്നു ജാദവിനെ സന്ദർശിക്കാൻ അനുമതിയുണ്ട്.
ചാരന്റെ കൈയിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും പാക്കിസ്ഥാൻ ആരോപിച്ചു. വിയന്ന കൺവൻഷൻ അനുസരിച്ച് ചാരൻമാർക്ക് നിയമസഹായം അനുവദിക്കാൻ വകുപ്പില്ലെന്നും പാക്കിസ്ഥാൻ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ പറയുന്നതായി എക്സ്പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനുവേണ്ടി ഇന്ത്യൻ ഫോറിൻ ഓഫീസ് ഡയറക്ടർ ഫരീഹ ബുഗ്തിയാണ് ഐസിജെയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ജാദവ് പാക്കിസ്ഥാനിൽ അബദ്ധത്തിൽ എത്തിപ്പെട്ട വ്യക്തിയല്ല. ഇന്ത്യൻ ചാരനാണ്, രാജ്യത്ത് അട്ടിമറി നീക്കം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പാക്കിസ്ഥാൻ ആരോപിച്ചു.
ചാരപ്രവൃത്തി ആരോപിച്ച് ഏപ്രിലാണ് 47 കാരനായ ജാദവിന് പാക് പട്ടാളക്കോടതി വധശിക്ഷ വിധിച്ചത്. ഇതിനെത്തുടർന്ന് മേയിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അന്തിമവിധി പുറപ്പെടുവിക്കും വരെ അന്താരാഷ്ട്രകോടതി ജാദവിന്റെ ശിക്ഷ സ്റ്റേ ചെയ്തു.
പാക്കിസ്ഥാന്റെ എതിർസത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങൾ: മുസ്ലിം പേരിൽ പാസ്പോർട്ടുണ്ടാക്കിയാണ് ജാദവ് പാക്കിസ്ഥാനിൽ എത്തിയതെന്ന പാക് വാദം ഇന്ത്യ നിഷേധിച്ചിട്ടില്ല. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനു (റോ) വേണ്ടി ജോലി ചെയ്തിരുന്ന ഒരു നാവികസേനാ കമാൻഡർക്ക് അഭിഭാഷകനെ അനുവദിക്കുക വഴി അയാൾ ചോർത്തിയെടുത്ത വിവരം ശേഖരിക്കാനാണ് ഇന്ത്യയുടെ ഉദ്ദേശ്യമെന്നത് തള്ളിക്കളയാനാവില്ല.
കുൽഭൂഷൻ ജാദവ് ചാരപ്രവൃത്തനത്തിനു പിടിയിലായതിനാൽ ഇന്ത്യൻ അഭിഭാഷകരുടെ സേവനം അദ്ദേഹത്തിന് അനുവദിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇറാനിൽനിന്ന് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെത്തിയ ജാദവിനെ കഴിഞ്ഞവർഷം മാർച്ച് മൂന്നിനാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 25ന് അമ്മയും ഭാര്യയും ജാദവിനെ സന്ദർശിക്കുന്നതിന് പാക്കിസ്ഥാൻ അനുമതി നല്കിയിട്ടുണ്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്കും അന്നു ജാദവിനെ സന്ദർശിക്കാൻ അനുമതിയുണ്ട്.