ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ സുരക്ഷിതമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്നും പലിശ നഷ്ടമാകുന്നെന്നുള്ള തരത്തിലുള്ള ഉൗഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും വ്യാപാര സംഘടനയായ ഫിക്കിയുടെ സമ്മേളനത്തിൽ മോദി പറഞ്ഞു.
ബാങ്കിംഗ് നിയമത്തിലെ പുതിയ ശിപാർശയെച്ചൊല്ലിയാണ് ആശയക്കുഴപ്പം. ഫിനാൻഷൽ റെസോലൂഷൻ ആന്റ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബിൽ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഉറപ്പെന്നതാണ് ഏറെ ശ്രദ്ധേയം.
വലിയ സാന്പത്തിക പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തിൽ നിക്ഷേപങ്ങളിൽനിന്ന് ഒരു ഭാഗം നഷ്ടപരിഹാരമായി ബാങ്ക് എടുക്കുമെന്ന തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ വിശദീകരണം.
ബാങ്കിംഗ് നിയമത്തിലെ പുതിയ ശിപാർശയെച്ചൊല്ലിയാണ് ആശയക്കുഴപ്പം. ഫിനാൻഷൽ റെസോലൂഷൻ ആന്റ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് (എഫ്ആർഡിഐ) ബിൽ ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താനുള്ളതാണെന്നും മോദി ചൂണ്ടിക്കാട്ടി. ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്കടുക്കുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ ഉറപ്പെന്നതാണ് ഏറെ ശ്രദ്ധേയം.
വലിയ സാന്പത്തിക പ്രതിസന്ധിയുണ്ടാകുന്ന സാഹചര്യത്തിൽ നിക്ഷേപങ്ങളിൽനിന്ന് ഒരു ഭാഗം നഷ്ടപരിഹാരമായി ബാങ്ക് എടുക്കുമെന്ന തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ വിശദീകരണം.