ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ സുഗമമാകാൻ അതിർത്തിയിൽ സമാധാനവും ശാന്തതയും പുലരണമെന്നു വിദേശകാര്യമന്ത്രി സുഷമസ്വരാജ്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ചർച്ചയിലാണ് സുഷമ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ചൈനീസ് സൈനികർ ഓഗസ്റ്റിൽ ഡോക ലാമിൽ കടന്നുകയറി അവകാശവാദമുന്നയിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടായത്. സംവേദനക്ഷമതയോടെ, ഉത്തമ ബോധ്യത്തോടെയുള്ള ചർച്ചകളാണു വേണ്ടതെന്ന് ചർച്ചയിൽ ഇരുവരും ചൂണ്ടിക്കാട്ടിയെന്നു വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു. നയതന്ത്ര നടപടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ഡോക ലായിൽനിന്നു സൈന്യത്തെ പിൻവലിച്ചത് ഉഭയകക്ഷി ബന്ധത്തെ സമ്മർദത്തിലാക്കിയെന്നും ഇതാവർത്തിക്കാതിരിക്കാൻ പ്രയത്നം ആവശ്യമാണെന്നുമായിരുന്നു ചർച്ചയിൽ വാങ് പറഞ്ഞത്.
റഷ്യ-ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ദേശീയവികസനം മുൻനിർത്തിയുള്ള ചർച്ചകളാണ് അനിവാര്യമെന്നു രവീഷ്കുമാർ പറഞ്ഞു.
ജൂൺ 16 മുതൽ 73 ദിവസം ഡോക ലാ മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം സംഘർഷത്തിലേർപ്പെട്ടിരുന്നു.
ചൈനീസ് സൈനികർ ഓഗസ്റ്റിൽ ഡോക ലാമിൽ കടന്നുകയറി അവകാശവാദമുന്നയിച്ചതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടായത്. സംവേദനക്ഷമതയോടെ, ഉത്തമ ബോധ്യത്തോടെയുള്ള ചർച്ചകളാണു വേണ്ടതെന്ന് ചർച്ചയിൽ ഇരുവരും ചൂണ്ടിക്കാട്ടിയെന്നു വിദേശകാര്യ വക്താവ് രവീഷ്കുമാർ പറഞ്ഞു. നയതന്ത്ര നടപടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും ഡോക ലായിൽനിന്നു സൈന്യത്തെ പിൻവലിച്ചത് ഉഭയകക്ഷി ബന്ധത്തെ സമ്മർദത്തിലാക്കിയെന്നും ഇതാവർത്തിക്കാതിരിക്കാൻ പ്രയത്നം ആവശ്യമാണെന്നുമായിരുന്നു ചർച്ചയിൽ വാങ് പറഞ്ഞത്.
റഷ്യ-ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി ദേശീയവികസനം മുൻനിർത്തിയുള്ള ചർച്ചകളാണ് അനിവാര്യമെന്നു രവീഷ്കുമാർ പറഞ്ഞു.
ജൂൺ 16 മുതൽ 73 ദിവസം ഡോക ലാ മേഖലയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും മുഖാമുഖം സംഘർഷത്തിലേർപ്പെട്ടിരുന്നു.