ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതി കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ, കൽക്കരി മന്ത്രാലയം മുൻ സെക്രട്ടറി എച്ച്.സി. ഗുപ്ത, ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി എ.കെ. ബസു എന്നിവർ അടക്കമുള്ളവർ കുറ്റക്കാരാണെന്നു പ്രത്യേക സിബിഐ കോടതി. ശിക്ഷ പിന്നീടു പ്രഖ്യാപിക്കും.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് തുൾസ്യൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത് കുമാർ ഭട്ടാചാര്യ, ബിപിൻ വൈഭവ് സിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റ് നവീൻ കുമാർ തുൾസ്യൻ എന്നിവരെ കുറ്റവിമുക്തരാക്കി. ജാർഖണ്ഡിലെ രാഝരയിൽ കോൽക്കത്ത ആസ്ഥാനമായുള്ള വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിനു കൽക്കരിപ്പാടം അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്നു സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.
കൽക്കരിപ്പാടം അനുവദിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നപ്പോൾ വിനി അയണ്‍ ആൻഡ് സ്റ്റീൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയിരുന്നില്ല.
ജാർഖണ്ഡ് സർക്കാരും സ്റ്റീൽ മന്ത്രാലയവും ഈ കന്പനിയുടെ പേര് ശിപാർശ ചെയ്തിരുന്നതുമില്ല. എന്നിട്ടും കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതിൽ ഈ കന്പനിയും ഉൾപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ സെക്രട്ടറിയായിരുന്ന എച്ച്.സി. ഗുപ്ത തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് തുൾസ്യൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത് കുമാർ ഭട്ടാചാര്യ, ബിപിൻ വൈഭവ് സിംഗ്, ചാർട്ടേർഡ് അക്കൗണ്ടന്റ് നവീൻ കുമാർ തുൾസ്യൻ എന്നിവരെ കുറ്റവിമുക്തരാക്കി. ജാർഖണ്ഡിലെ രാഝരയിൽ കോൽക്കത്ത ആസ്ഥാനമായുള്ള വിനി അയണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗ് ലിമിറ്റഡിനു കൽക്കരിപ്പാടം അനുവദിച്ചതിൽ ക്രമക്കേടുണ്ടായെന്നു സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു.
കൽക്കരിപ്പാടം അനുവദിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേർന്നപ്പോൾ വിനി അയണ്‍ ആൻഡ് സ്റ്റീൽ ലിമിറ്റഡിനെ ഉൾപ്പെടുത്തിയിരുന്നില്ല.
ജാർഖണ്ഡ് സർക്കാരും സ്റ്റീൽ മന്ത്രാലയവും ഈ കന്പനിയുടെ പേര് ശിപാർശ ചെയ്തിരുന്നതുമില്ല. എന്നിട്ടും കൽക്കരി ബ്ലോക്കുകൾ അനുവദിച്ചതിൽ ഈ കന്പനിയും ഉൾപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് കൽക്കരി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ സെക്രട്ടറിയായിരുന്ന എച്ച്.സി. ഗുപ്ത തെറ്റിദ്ധരിപ്പിച്ചെന്നും സിബിഐ കണ്ടെത്തിയിരുന്നു.