ന്യൂഡൽഹി: ബിജെപി വോട്ടിംഗ് മെഷീനിൽ തട്ടിപ്പു കാണിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്ത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പങ്കാളിയായിരുന്ന കന്പനിക്കു രാജ്യത്തു തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ നിർമാണത്തിൽ പങ്കുണ്ടെന്നാണു വെളിപ്പെടുത്തൽ. ഓണ്‍ലൈൻ വാർത്താ പോർട്ടലായ ജനതാ കാ റിപ്പോർട്ടറാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്.
ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോർപറേഷനിൽ നടന്ന 20,000 കോടിയുടെ അഴിമതിയിൽ ഗുണഭോക്താക്കളായ ജിയോ ഗ്ലോബൽ റിസോഴ്സസും വോട്ടിംഗ് മെഷീൻ നിർമാതാക്കളായ മൈക്രോചിപ്പ് ഇങ്കും തമ്മിൽ ബന്ധമുണ്ടെന്നാണ് ജനതാ കാ റിപ്പോർട്ടിലെ റിപ്പോർട്ട്. ഈ രണ്ടു കന്പനികളുടെയും ഉടമസ്ഥർ ഒന്നാണെന്നു തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം. ഇന്ത്യയിലെ വോട്ടിംഗ് മെഷീൻ നിർമിക്കുന്ന മൈക്രോചിപ്പ് ഇങ്കും, കീ കാപ്പിറ്റൽ കോർപ്പിന്റെയും ഉടമസ്ഥർ ഒന്നാണെന്നാണ് നാസ്ഡാക്കിൽ കന്പനികൾ സമർപ്പിച്ച രേഖകളിൽനിന്നു വ്യക്തമാകുന്നതെന്നു റിപ്പോർട്ട് പറയുന്നു. വിദേശ ഇന്ത്യക്കാരനായ സ്റ്റീവ് സങ്കിയാണ് കന്പനിയുടെ ഉടമസ്ഥൻ.
ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളിൽ ഘടിപ്പിച്ച മെക്രോചിപ്പുകൾ നൽകുന്നതിനൊപ്പം ഇതിലെ സോഫ്റ്റ്വേർ പ്രോഗ്രാം ചെയ്യുന്നതും മൈക്രോചിപ്പ് ഇങ്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനോ ഇലക്ട്രോണിക്സ് കോർപറേഷനോ ഈ പ്രോഗ്രാം റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇത് സീൽ ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.വടക്കെ അമേരിക്കയിലെ ബാർബഡോസിൽ ലിസ്റ്റ് ചെയ്ത ജിയോ ഗ്ലോബൽ റിസോഴ്സസ് ഇന്ത്യയിൽ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
മുൻപ് കാര്യമായ ബിസിനസ് നേട്ടങ്ങളൊന്നുമില്ലാതിരുന്ന ജിയോ ഗ്ലോബൽ റിസോഴ്സസ് തട്ടിപ്പു കന്പനിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എണ്ണ പര്യവേക്ഷണം, കണ്‍സൾട്ടിംഗ് എന്ന പേരിൽ പൊതു ഖജനാവിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിപ്പിലൂടെ ഈ കന്പനി കരസ്ഥമാക്കിയെന്നും ആരോപണമുണ്ടായിരുന്നു.
ഗുജറാത്ത് സർക്കാരിനു വന്പൻ സാന്പത്തിക നഷ്ടമുണ്ടാക്കിയതിൽ ഗുണഭോക്താക്കളായ ജിയോ ഗ്ലോബൽ റിസോഴ്സസ്, ജിയോ ഗ്ലോബൽ റിസോഴ്സസ് ഇങ്ക് എന്ന കാനഡയിലുള്ള കലാഗരി കേന്ദ്രീകരിച്ചുള്ള മാതൃ കന്പനിക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലെ കീ കാപ്പിറ്റൽ കോർപ് എന്ന ഫിനാൻഷൽ കന്പനിയുടെ സബ്സിഡിയറിയാണു ജിയോ ഗ്ലോബൽ റിസോഴ്സസ് ഇങ്ക്.
ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോർപറേഷനിൽ നടന്ന 20,000 കോടിയുടെ അഴിമതിയിൽ ഗുണഭോക്താക്കളായ ജിയോ ഗ്ലോബൽ റിസോഴ്സസും വോട്ടിംഗ് മെഷീൻ നിർമാതാക്കളായ മൈക്രോചിപ്പ് ഇങ്കും തമ്മിൽ ബന്ധമുണ്ടെന്നാണ് ജനതാ കാ റിപ്പോർട്ടിലെ റിപ്പോർട്ട്. ഈ രണ്ടു കന്പനികളുടെയും ഉടമസ്ഥർ ഒന്നാണെന്നു തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണം. ഇന്ത്യയിലെ വോട്ടിംഗ് മെഷീൻ നിർമിക്കുന്ന മൈക്രോചിപ്പ് ഇങ്കും, കീ കാപ്പിറ്റൽ കോർപ്പിന്റെയും ഉടമസ്ഥർ ഒന്നാണെന്നാണ് നാസ്ഡാക്കിൽ കന്പനികൾ സമർപ്പിച്ച രേഖകളിൽനിന്നു വ്യക്തമാകുന്നതെന്നു റിപ്പോർട്ട് പറയുന്നു. വിദേശ ഇന്ത്യക്കാരനായ സ്റ്റീവ് സങ്കിയാണ് കന്പനിയുടെ ഉടമസ്ഥൻ.
ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളിൽ ഘടിപ്പിച്ച മെക്രോചിപ്പുകൾ നൽകുന്നതിനൊപ്പം ഇതിലെ സോഫ്റ്റ്വേർ പ്രോഗ്രാം ചെയ്യുന്നതും മൈക്രോചിപ്പ് ഇങ്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനോ ഇലക്ട്രോണിക്സ് കോർപറേഷനോ ഈ പ്രോഗ്രാം റീഡ് ചെയ്യാൻ കഴിയാത്ത വിധത്തിലാണ് ഇത് സീൽ ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.വടക്കെ അമേരിക്കയിലെ ബാർബഡോസിൽ ലിസ്റ്റ് ചെയ്ത ജിയോ ഗ്ലോബൽ റിസോഴ്സസ് ഇന്ത്യയിൽ അഹമ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
മുൻപ് കാര്യമായ ബിസിനസ് നേട്ടങ്ങളൊന്നുമില്ലാതിരുന്ന ജിയോ ഗ്ലോബൽ റിസോഴ്സസ് തട്ടിപ്പു കന്പനിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എണ്ണ പര്യവേക്ഷണം, കണ്‍സൾട്ടിംഗ് എന്ന പേരിൽ പൊതു ഖജനാവിൽനിന്ന് കോടിക്കണക്കിനു രൂപ തട്ടിപ്പിലൂടെ ഈ കന്പനി കരസ്ഥമാക്കിയെന്നും ആരോപണമുണ്ടായിരുന്നു.
ഗുജറാത്ത് സർക്കാരിനു വന്പൻ സാന്പത്തിക നഷ്ടമുണ്ടാക്കിയതിൽ ഗുണഭോക്താക്കളായ ജിയോ ഗ്ലോബൽ റിസോഴ്സസ്, ജിയോ ഗ്ലോബൽ റിസോഴ്സസ് ഇങ്ക് എന്ന കാനഡയിലുള്ള കലാഗരി കേന്ദ്രീകരിച്ചുള്ള മാതൃ കന്പനിക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. അമേരിക്കയിലെ കീ കാപ്പിറ്റൽ കോർപ് എന്ന ഫിനാൻഷൽ കന്പനിയുടെ സബ്സിഡിയറിയാണു ജിയോ ഗ്ലോബൽ റിസോഴ്സസ് ഇങ്ക്.