മൊഹാലി: മത്സരത്തിന്റെ 43ാം ഓവറില്‍ ലങ്കന്‍ ബൗളര്‍ ലക്മലിനെ രോഹിത് നിര്‍ദാക്ഷിണ്യമാണ് ശിക്ഷിച്ചത്. നാല് സിക്സുകളാണ് രോഹിത്ത് ആ ഓവറില്‍ അടിച്ച് സ്വന്തമാക്കിയത്.
115 പന്തിലാണ് രോഹിത്ത് അദ്യ 100റിലെത്തിയത്. പിന്നീട് വെറും 31 പന്തിലായിരുന്നു രോഹിത് 200ല്‍ എത്തിയത്. അവസാന 108 റണ്‍സെടുത്തത് വെറും 38 പന്തിലായിരുന്നു. 135.94 ആയിരുന്നു രോഹിതിന്റെ സ്ട്രൈക്ക് റൈറ്റ്.
ലങ്കയ്ക്കെതിരെ രോഹിത് കത്തിപ്പടര്‍ന്നപ്പോൾ ലങ്കന്‍ ബൗളര്‍ നുവരാന്‍ പ്രദീപ് നാണക്കേടിന്റെ റിക്കാർഡില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണംകെട്ട റിക്കാർഡില്‍നിന്ന് പ്രദീപ് രക്ഷപ്പെട്ടത് കേവലം രണ്ട് റണ്‍സിന്റെ അകലത്തിലാണ്.
10 ഓവറില്‍ 106 റണ്‍സാണ് പ്രദീപ് വഴങ്ങിയത്. ഏകദിനത്തില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ താരം ഓസ്ട്രേലിയയുടെ മൈക്ക് ലൂയിസാണ്. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പത്തോവറില്‍ 113 റണ്‍സാണ് ലൂയിസ് വഴങ്ങിയത്. തൊട്ടുപിന്നില്‍ രണ്ടാമതുള്ളത് പാക്കിസ്ഥാന് വഹാബ് റിയാസും. 10 ഓവറില്‍ 110 റണ്‍സ്. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 106 റണ്‍സ് വഴങ്ങിയിട്ടുണ്ട്.
6,6,6,6 ലക്മലിനെ രോഹിത് തല്ലിയോടിച്ചു
12:20 AM Dec 14, 2017 | Deepika.com