ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട പുതിയ വഴിത്തിരിവിന്റെ അടിസ്ഥാനത്തിൽ പ്രതിയായ പേരറിവാളനു ഹർജി പുതുക്കി നൽകാമെന്നു സുപ്രീംകോടതി. രാജീവ് ഗാന്ധി വധവുമായി പേരറിവാളന് ഒരു ബന്ധവുമില്ലെന്നു സിബിഐ മുൻ ഉദ്യോഗസ്ഥൻ വി. ത്യാഗരാജൻ സത്യവാങ്മൂലം നൽകിയതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസിൽ അന്വേഷണം നടത്തിയ ഏജൻസികൾക്കിടയിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെ ന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരായി കണ്ടെ ത്തിയ പേരറിവാളൻ അടക്കമുള്ളവർക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം അതു ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിനു പിന്നാലെ, തന്നെ ശിക്ഷിച്ചതിനെതിരേ പേരറിവാളൻ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനിടെയാണ് രാജീവ് വധക്കേസുമായി പേരറിവാളനു യാതൊരു ബന്ധവുമില്ലെന്നും പേരറിവാളൻ പറഞ്ഞ ചില കാര്യങ്ങൾ മൊഴിയിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ മുൻ ഓഫീസർ ത്യാഗരാജൻ സത്യവാങ്മൂലം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പേരറിവാളന്റെ അഭിഭാഷകർ ഗോപാൽ ശങ്കരനാരായണനും പ്രഭു രാമസുബ്രഹ്മണ്യവും രംഗത്തെത്തിയതോടെയാണ് ഹർജി പുതുക്കി നൽകാൻ കോടതി നിർദേശിച്ചത്. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവത്തിൽ ഉപയോഗിച്ച ബോംബിൽ ഘടിപ്പിച്ചിരുന്ന ബാറ്ററികൾ പേരറിവാളൻ വാങ്ങിയതാണെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, ഈ ബാറ്ററികൾ വാങ്ങിയത് എന്തിനെന്ന് തനിക്കറിയില്ലെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ത്യാഗരാജൻ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.
ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കിടയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.
രാജീവ് ഗാന്ധി വധക്കേസിൽ കുറ്റക്കാരായി കണ്ടെ ത്തിയ പേരറിവാളൻ അടക്കമുള്ളവർക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം അതു ജീവപര്യന്തമായി കുറച്ചിരുന്നു. ഇതിനു പിന്നാലെ, തന്നെ ശിക്ഷിച്ചതിനെതിരേ പേരറിവാളൻ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതിനിടെയാണ് രാജീവ് വധക്കേസുമായി പേരറിവാളനു യാതൊരു ബന്ധവുമില്ലെന്നും പേരറിവാളൻ പറഞ്ഞ ചില കാര്യങ്ങൾ മൊഴിയിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ മുൻ ഓഫീസർ ത്യാഗരാജൻ സത്യവാങ്മൂലം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പേരറിവാളന്റെ അഭിഭാഷകർ ഗോപാൽ ശങ്കരനാരായണനും പ്രഭു രാമസുബ്രഹ്മണ്യവും രംഗത്തെത്തിയതോടെയാണ് ഹർജി പുതുക്കി നൽകാൻ കോടതി നിർദേശിച്ചത്. 1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവത്തിൽ ഉപയോഗിച്ച ബോംബിൽ ഘടിപ്പിച്ചിരുന്ന ബാറ്ററികൾ പേരറിവാളൻ വാങ്ങിയതാണെന്നായിരുന്നു കണ്ടെത്തിയത്. എന്നാൽ, ഈ ബാറ്ററികൾ വാങ്ങിയത് എന്തിനെന്ന് തനിക്കറിയില്ലെന്ന പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ത്യാഗരാജൻ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.
ഇക്കാര്യത്തിൽ അന്വേഷണ ഏജൻസികൾക്കിടയിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.