അഹമ്മദാബാദ്/അന്പാജി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രദർശനത്തിനായി നടത്തിയ ജലവിമാന യാത്ര വിവാദമായി.
തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ സ്വാധീനിക്കുന്നു എന്ന പ്രസ്താവന നടത്തി വിവാദത്തിലായതിനു പിന്നാലെയാണ് മോദിയുടെ ജലവിമാന യാത്ര. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു അപൂർവ യാത്ര നടത്തുന്നത്. മോദിക്ക് വിമാനത്തിൽനിന്നിറങ്ങി കരയിലെത്താനായി പ്രത്യേക ജെട്ടി പോലും നിർമിച്ചു.
അഹമ്മദാബാദ് വെസ്റ്റിൽ സർദാർ ബ്രിഡ്ജിൽനിന്നാണ് ഒറ്റ എൻജിനുള്ള ജലവിമാനത്തിൽ മോദി കയറിയത്. സബർമതി നദിയിൽനിന്നാരംഭിച്ച യാത്ര മെഹ്സാന ജില്ലയിലെ ഡരോയി ഡാമിലാണ് അവസാനിച്ചത്. തുടർന്ന് അവിടെനിന്ന് 50 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് വിഖ്യാതമായ അന്പാജി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര പരിസരത്ത് കാത്തുനിന്നവരെ മോദി അഭിവാദ്യം ചെയ്തു.
15 മിനിറ്റ് ദർശനം നടത്തിയശേഷം മോദി ഡരോയി ഡാമിലേക്ക് റോഡ്മാർഗം തിരിച്ചുപോയി. തുടർന്ന് ജലവിമാനത്തിൽ അഹമ്മദാബാദിലേക്ക് തിരിച്ചു.
തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ സ്വാധീനിക്കുന്നു എന്ന പ്രസ്താവന നടത്തി വിവാദത്തിലായതിനു പിന്നാലെയാണ് മോദിയുടെ ജലവിമാന യാത്ര. ഇന്ത്യയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരമൊരു അപൂർവ യാത്ര നടത്തുന്നത്. മോദിക്ക് വിമാനത്തിൽനിന്നിറങ്ങി കരയിലെത്താനായി പ്രത്യേക ജെട്ടി പോലും നിർമിച്ചു.
അഹമ്മദാബാദ് വെസ്റ്റിൽ സർദാർ ബ്രിഡ്ജിൽനിന്നാണ് ഒറ്റ എൻജിനുള്ള ജലവിമാനത്തിൽ മോദി കയറിയത്. സബർമതി നദിയിൽനിന്നാരംഭിച്ച യാത്ര മെഹ്സാന ജില്ലയിലെ ഡരോയി ഡാമിലാണ് അവസാനിച്ചത്. തുടർന്ന് അവിടെനിന്ന് 50 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ച് വിഖ്യാതമായ അന്പാജി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര പരിസരത്ത് കാത്തുനിന്നവരെ മോദി അഭിവാദ്യം ചെയ്തു.
15 മിനിറ്റ് ദർശനം നടത്തിയശേഷം മോദി ഡരോയി ഡാമിലേക്ക് റോഡ്മാർഗം തിരിച്ചുപോയി. തുടർന്ന് ജലവിമാനത്തിൽ അഹമ്മദാബാദിലേക്ക് തിരിച്ചു.