അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിക്കെതിരേ ശക്തമായ അടിയൊഴുക്കുണ്ടെന്നും കോൺഗ്രസിന്റെ വിജയം ഉറപ്പാണെന്നും നിയുക്ത കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി. അഹമ്മദാബാദിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള നയതന്ത്രജ്ഞരുമായുള്ള അത്താഴവിരുന്നിന്റെ പേരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി ചോദ്യംചെയ്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കന്പനിയിലെ ക്രമക്കേടുകളെക്കുറിച്ചും റാഫേൽ ജറ്റ് ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചും മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിലെ മുഖ്യപ്രശ്നങ്ങളിൽനിന്ന് ചർച്ച വഴിമാറ്റി വിടാനാണു മോദിയുടെ ജലവിമാനയാത്രയെന്നും ആ രോപിച്ചു.
പാക്കിസ്ഥാനിൽ നിന്നുള്ള നയതന്ത്രജ്ഞരുമായുള്ള അത്താഴവിരുന്നിന്റെ പേരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി ചോദ്യംചെയ്തു. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ കന്പനിയിലെ ക്രമക്കേടുകളെക്കുറിച്ചും റാഫേൽ ജറ്റ് ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചും മോദി മൗനം പാലിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ഗുജറാത്തിലെ മുഖ്യപ്രശ്നങ്ങളിൽനിന്ന് ചർച്ച വഴിമാറ്റി വിടാനാണു മോദിയുടെ ജലവിമാനയാത്രയെന്നും ആ രോപിച്ചു.