അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം സമാപിച്ചു. മധ്യ-വടക്കൻ ഗുജറാത്തിലെ14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.
ആകെ 182 മണ്ഡലങ്ങളാണു ഗുജറാത്തിലുള്ളത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി നിയുക്ത പ്രസിഡന്റ് രാഹുൽഗാന്ധിയും നിരവധി റാലികളെ അഭിസംബോധന ചെയ്തു.
ആകെ 851 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ എന്നിവർ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
ആകെ 182 മണ്ഡലങ്ങളാണു ഗുജറാത്തിലുള്ളത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിനായി നിയുക്ത പ്രസിഡന്റ് രാഹുൽഗാന്ധിയും നിരവധി റാലികളെ അഭിസംബോധന ചെയ്തു.
ആകെ 851 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ എന്നിവർ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.