ന്യൂഡൽഹി: ഇന്ത്യ- ഭൂട്ടാൻ - ചൈന അതിർത്തിയിലെ ഡോക ലായിൽ കൂടുതൽ ചൈനീസ് സേനാനീക്കം. പ്രദേശം തങ്ങളുടേതാക്കി മാറ്റുകയാണു ചൈനീസ് ലക്ഷ്യമെന്ന് ഉറപ്പായി.
ഭൂട്ടാന്റെ പ്രദേശമാണിത്. ഇവിടെ ശീതകാലമായപ്പോൾ ഭൂട്ടാൻ സേന പിന്മാറിയിരുന്നു. അവർ ഉപേക്ഷിച്ചുപോയ പോസ്റ്റുകൾ ചൈന പിടിക്കുമെന്നു കരുതപ്പെടുന്നു. 1800 ചൈനീസ് സൈനികർ ഡോക ലായുടെ തൊട്ട് താവളമടിച്ചിട്ടുണ്ട്.
406 ടെന്റുകൾ അവർ സ്ഥാപിച്ചു. ഹെലിപാഡുകളും സാറ്റലൈറ്റ് ടവറുകളും സജ്ജീകരിച്ചു. റോഡുകൾ ബലപ്പെടുത്തി. തിബത്തിലെ ചുംബി താഴ്വരയിൽ നിന്നാണു ചൈനീസ് സേന ഭൂട്ടാനും സിക്കിമിനുമിടയിലുള്ള തർക്കഭൂമിയിലേക്കു വരുന്നത്. ഇതിനിടെ ഡോക ലാ (ചൈനക്കാർ ഡോംഗ് ലാംഗ് എന്നും ഭൂട്ടാൻ ഡോക് ലാം എന്നും പറയുന്ന സ്ഥലം)യിൽ ഇന്ത്യൻ സേന അതിർത്തി ലംഘിച്ചതാണു ജൂൺ -ഓഗസ്റ്റിലെ പ്രശ്നകാരണമെന്നു ചൈന ആരോപിച്ചു.
ഭൂട്ടാന്റെ പ്രദേശമാണിത്. ഇവിടെ ശീതകാലമായപ്പോൾ ഭൂട്ടാൻ സേന പിന്മാറിയിരുന്നു. അവർ ഉപേക്ഷിച്ചുപോയ പോസ്റ്റുകൾ ചൈന പിടിക്കുമെന്നു കരുതപ്പെടുന്നു. 1800 ചൈനീസ് സൈനികർ ഡോക ലായുടെ തൊട്ട് താവളമടിച്ചിട്ടുണ്ട്.
406 ടെന്റുകൾ അവർ സ്ഥാപിച്ചു. ഹെലിപാഡുകളും സാറ്റലൈറ്റ് ടവറുകളും സജ്ജീകരിച്ചു. റോഡുകൾ ബലപ്പെടുത്തി. തിബത്തിലെ ചുംബി താഴ്വരയിൽ നിന്നാണു ചൈനീസ് സേന ഭൂട്ടാനും സിക്കിമിനുമിടയിലുള്ള തർക്കഭൂമിയിലേക്കു വരുന്നത്. ഇതിനിടെ ഡോക ലാ (ചൈനക്കാർ ഡോംഗ് ലാംഗ് എന്നും ഭൂട്ടാൻ ഡോക് ലാം എന്നും പറയുന്ന സ്ഥലം)യിൽ ഇന്ത്യൻ സേന അതിർത്തി ലംഘിച്ചതാണു ജൂൺ -ഓഗസ്റ്റിലെ പ്രശ്നകാരണമെന്നു ചൈന ആരോപിച്ചു.