ന്യൂഡൽഹി: അനധികൃതമായി സ്വത്തുണ്ടാക്കിയെന്ന ആരോപണത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനും ബന്ധുക്കൾക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റീസ് ബാലകൃഷ്ണനും ബന്ധുക്കൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എൻജിഒ കോമണ്‍ കോസ് നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ഉചിതമായ മറ്റു മാർഗങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതിനു പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നു വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആയിരിക്കെ ജസ്റ്റീസ് ബാലകൃഷ്ണനും ബന്ധുക്കളും ബേനാമി ഇടപാടിൽ സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നും അതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിറ്റിംഗ് ജഡ്ജി അല്ലാത്തതിനാൽ അന്വേഷണകാര്യത്തിൽ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു. ഇതേത്തുടർന്ന് ഹർജി തള്ളുകയാണെന്നു കോടതി അറിയിച്ചതോടെ ഹർജി പിൻവലിക്കുകയാണെന്നു ഹർജിക്കാർ അറിയിച്ചു.
ജസ്റ്റീസ് ബാലകൃഷ്ണനും ബന്ധുക്കൾക്കുമെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എൻജിഒ കോമണ്‍ കോസ് നൽകിയ ഹർജിയാണ് തള്ളിയത്. ഹർജിയിലെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് ഉചിതമായ മറ്റു മാർഗങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതിനു പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നു വ്യക്തമാക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷനും ആയിരിക്കെ ജസ്റ്റീസ് ബാലകൃഷ്ണനും ബന്ധുക്കളും ബേനാമി ഇടപാടിൽ സ്വത്തുണ്ടാക്കിയിട്ടുണ്ടെന്നും അതേക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിറ്റിംഗ് ജഡ്ജി അല്ലാത്തതിനാൽ അന്വേഷണകാര്യത്തിൽ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു. ഇതേത്തുടർന്ന് ഹർജി തള്ളുകയാണെന്നു കോടതി അറിയിച്ചതോടെ ഹർജി പിൻവലിക്കുകയാണെന്നു ഹർജിക്കാർ അറിയിച്ചു.