ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഒന്നിൽക്കൂടുതൽ മണ്ഡലങ്ങളിൽ ഒരാൾ തന്നെ സ്ഥാനാർഥിയായി മത്സരിക്കുന്നതു ചോദ്യംചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നു സുപ്രീംകോടതി. കേസിൽ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നേരിട്ടു ഹാജരാകാനും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
ബിജെപി പ്രവർത്തകനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഇതു സംബന്ധിച്ചു ശിപാർശ രണ്ടു തവണ നൽകിയിരുന്നെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിൽനിന്നു വിശദീകരണം തേടിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലോ കമ്മീഷൻ അംഗീകരിച്ചെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിജെപി പ്രവർത്തകനായ അഭിഭാഷകൻ അശ്വനി ഉപാധ്യായ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.
ഇതു സംബന്ധിച്ചു ശിപാർശ രണ്ടു തവണ നൽകിയിരുന്നെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിൽനിന്നു വിശദീകരണം തേടിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം ലോ കമ്മീഷൻ അംഗീകരിച്ചെങ്കിലും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.