ധാക്ക: ന്യൂയോർക്ക് സബ്വേയിൽ തിങ്കളാഴ്ച രാവിലെ നാടൻ ബോംബ് സ്ഫോടനം നടത്തിയ ബംഗ്ലാദേശ് വംശജൻ അകായെദ് ഉല്ലയ്ക്ക്(27) ക്രിമിനൽ പശ്ചാത്തലമില്ലെന്നു ബംഗ്ലാ പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ചിറ്റഗോംഗിലുള്ള ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു.
ഏഴു വർഷം മുന്പാണ് ഉല്ല യുഎസിൽ എത്തിയത്. എക്സ്റ്റെൻഡഡ് ഫാമിലി ചെയിൻ മൈഗ്രേഷൻ സിസ്റ്റം പ്രകാരം യുഎസിൽ എത്തിയ ഉല്ല ഡ്രൈവറായി ജോലി നോക്കുകയാ യിരുന്നു. നേരത്തെ ഇലക്ട്രീഷ്യനായും പ്രവർത്തിച്ചു. ബ്രൂക്ക്ലിനിലായിരുന്നു താമസം. സെപ്റ്റംബറിൽ ബംഗ്ലാദേശിൽ സന്ദർശനം നടത്തിയിരുന്നതായി ധാക്കാ ട്രൈബ്യൂൺ പറഞ്ഞു.
ക്രിസ്മസുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കണ്ടാണ് ആക്രമണത്തിനു ടൈം സ്ക്വയറിലെ സബ്വേ തെരഞ്ഞെടുത്തതെന്നു ഉല്ലാ ന്യൂയോർക്ക് പോലീസിനോടു പറഞ്ഞു. താൻ ഐഎസ് അനുഭാവിയാണെന്നും സിറിയയിലും മറ്റും അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾക്കു പ്രതികാരം വീട്ടുകയായിരുന്നു ലക്ഷ്യമെന്നും അക്രമി പറഞ്ഞു. ഇതേസമയം, ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായെങ്കിലും ഉല്ല ഒരു സംഘടനയുടെയും സഹായം തേടാതെ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു പോലീസ് കരുതുന്നു.
ഏഴു വർഷം മുന്പാണ് ഉല്ല യുഎസിൽ എത്തിയത്. എക്സ്റ്റെൻഡഡ് ഫാമിലി ചെയിൻ മൈഗ്രേഷൻ സിസ്റ്റം പ്രകാരം യുഎസിൽ എത്തിയ ഉല്ല ഡ്രൈവറായി ജോലി നോക്കുകയാ യിരുന്നു. നേരത്തെ ഇലക്ട്രീഷ്യനായും പ്രവർത്തിച്ചു. ബ്രൂക്ക്ലിനിലായിരുന്നു താമസം. സെപ്റ്റംബറിൽ ബംഗ്ലാദേശിൽ സന്ദർശനം നടത്തിയിരുന്നതായി ധാക്കാ ട്രൈബ്യൂൺ പറഞ്ഞു.
ക്രിസ്മസുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ കണ്ടാണ് ആക്രമണത്തിനു ടൈം സ്ക്വയറിലെ സബ്വേ തെരഞ്ഞെടുത്തതെന്നു ഉല്ലാ ന്യൂയോർക്ക് പോലീസിനോടു പറഞ്ഞു. താൻ ഐഎസ് അനുഭാവിയാണെന്നും സിറിയയിലും മറ്റും അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾക്കു പ്രതികാരം വീട്ടുകയായിരുന്നു ലക്ഷ്യമെന്നും അക്രമി പറഞ്ഞു. ഇതേസമയം, ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായെങ്കിലും ഉല്ല ഒരു സംഘടനയുടെയും സഹായം തേടാതെ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു പോലീസ് കരുതുന്നു.