കോയമ്പത്തൂർ: പെരിയനായ്ക്കൻപാളയത്ത് ക്രൈസ്തവ പ്രാർഥനാലയം അടിച്ചുതകർത്ത സംഭവത്തിൽ ആർഎസ്എസ് - ഹിന്ദുമുന്നണി പ്രവർത്തകരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ശശികുമാർ, ചന്ദ്രശേഖരൻ, വിനോദ് കുമാർ, കവിത, ശെൽവം എന്നിവരെയാണ് പെരിയനായ്ക്കൻപാളയം പോലീസ് അറസ്റ്റുചെയ്തത്.
സംഘപരിവാർ ഭീഷണിയെത്തുടർന്ന് നാളുകളായി തുറക്കാതിരുന്ന പ്രാർഥനാലയം നിർധനർക്ക് അരിയും മറ്റ് സഹായങ്ങളും നല്കാനായി തുറന്നപ്പോഴായിരുന്നു ആക്രമണം. പള്ളിയുടെ ജനാലകൾ, വാതിലുകൾ, കസേരകൾ എന്നിവയെല്ലാം നശിപ്പിച്ചു. അക്രമത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു. കാർത്തിക്, റബേക്ക എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ റബേക്ക കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വൻപോലീസ് കാവലിലാണ് പുതുവാഴ്വ് ദീർഘദർശനതിരുസഭ എന്നപേരിലുള്ള ഈ പ്രാർഥനാലയം. ഇവിടെ പ്രാർഥന നടത്തുന്നത് സംഘപരിവാർ എതിർത്ത സാഹചര്യത്തിലാണ് എറെനാളായി അടച്ചിട്ടിരുന്നത്.
സംഘപരിവാർ ഭീഷണിയെത്തുടർന്ന് നാളുകളായി തുറക്കാതിരുന്ന പ്രാർഥനാലയം നിർധനർക്ക് അരിയും മറ്റ് സഹായങ്ങളും നല്കാനായി തുറന്നപ്പോഴായിരുന്നു ആക്രമണം. പള്ളിയുടെ ജനാലകൾ, വാതിലുകൾ, കസേരകൾ എന്നിവയെല്ലാം നശിപ്പിച്ചു. അക്രമത്തിൽ രണ്ടുപേർക്കു പരിക്കേറ്റിരുന്നു. കാർത്തിക്, റബേക്ക എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ റബേക്ക കോയമ്പത്തൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വൻപോലീസ് കാവലിലാണ് പുതുവാഴ്വ് ദീർഘദർശനതിരുസഭ എന്നപേരിലുള്ള ഈ പ്രാർഥനാലയം. ഇവിടെ പ്രാർഥന നടത്തുന്നത് സംഘപരിവാർ എതിർത്ത സാഹചര്യത്തിലാണ് എറെനാളായി അടച്ചിട്ടിരുന്നത്.